സൈറയെ ഉപേക്ഷിക്കാതെ ആര്യ ഇന്ത്യയിലേക്ക്; 'സ്‌നേഹത്തിൽ നിന്നുദിക്കുന്നു ലോകം സ്‌നേഹത്താൽ വൃദ്ധി തേടുന്നു'
വളര്‍ത്ത് നായ സൈറയെ ഉപേക്ഷിക്കാതെ ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശിനി ആര്യ ഇന്ത്യയിലേക്ക്. നിലവില്‍ റൊമാനിയയിലെ ഇന്ത്യന്‍ ക്യാമ്പിലാണ് സൈറയും ആര്യയുമുള്ളത്. ഉടന്‍ തന്നെ സെെറയ് ക്കൊപ്പം ആര്യയ്ക്ക് ഇന്ത്യയിലേക്ക് തിരിക്കാന്‍ സാധിക്കുമെന്നാണ് വിവരങ്ങള്‍. ആര്യയുടെ ചിത്രം പങ്കുവച്ച് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞത് ഇങ്ങനെ: 'വളര്‍ത്ത് നായയെ ഉപേക്ഷിക്കാതെ യുദ്ധഭൂമിയില്‍ നിന്നും വണ്ടിപ്പെരിയാര്‍ സ്വദേശിനി ആര്യ ഇന്ത്യന്‍ മണ്ണിലേയ്ക്ക്. സ്‌നേഹത്തില്‍ നിന്നുദിക്കുന്നു ലോകം സ്‌നേഹത്താല്‍ വൃദ്ധി തേടുന്നു.'
ശ്യാമ ഗൗതം പറഞ്ഞത്:
''ഇത് സൈറയും ആര്യയും. കഴിഞ്ഞ രണ്ടു ദിവസമായി ഇവളെ കുറിച്ചുള്ള ചിന്തയും ടെന്‍ഷന്‍ മാത്രമാണ് എനിക്ക്. യുക്രൈനില്‍ മെഡിസിന്‍ രണ്ടാം വര്‍ഷം പഠിക്കുന്ന ആര്യയുടെ 5 മാസം പ്രായം ആയ സൈറ എന്ന സൈബിരിയന്‍ ഹസ്‌കി ഇനത്തില്‍ പെട്ട നയ്ക്കുട്ടി ആണിത്. അവിചാരിതമായി അവള്‍ക്കു ലഭിച്ച ആ നയ്ക്കുട്ടിനെ ഇങ്ങോട്ട് കൊണ്ടുവരാന്‍ ഉള്ള പേപ്പര്‍സ് എല്ലാം സംഘടിപ്പിച്ചിരുന്നു. അതിനിടയില്‍ ആണ് ഇങ്ങനെ ഒരു പ്രതിസന്ധികള്‍ വന്നത്. ഞങ്ങളുടെ കുടുംബ സുഹൃത്തിന്റെ ബന്ധുവായ ആര്യ ഇടുക്കി സ്വദേശിനിയാണ്. കഴിഞ്ഞ മൂന്നു ദിവസമായി സ്വന്തം ഭക്ഷണം പോലും കരുതാതെ ഇവള്‍ക്കുള്ള ഭക്ഷണവുമായി ആര്യ കിവ്‌ലെ ഒരു ബങ്കര്‍ ഉള്ളില്‍ ആയിരുന്നു. സൈറയുടെ പേപ്പേഴ്‌സ് എല്ലാം കരുതി അവളെയും കൂട്ടി വരാന്‍ ആകും എന്ന പ്രതീക്ഷയില്‍ ആണ് ആര്യ.''''സൈറ ഇല്ലാതെ വരില്ല എന്നാണ് വീട്ടുകാരോട് പറഞ്ഞത്. ആര്യ ഇല്ലാതെ ഭക്ഷണം പോലും സൈറ കഴിക്കില്ല. ഇന്നലെ 600km അകലെയുള്ള റൊമാനിയ അതിര്‍ത്തിയിലേക്ക് ആര്യ സാറയേം കൂട്ടി ബസില്‍ യാത്ര തിരിച്ചു. സൈറക്ക് വേണ്ടി സ്വന്തം ലേഗേജ് പോലും ഉപേക്ഷിച്ചു ആണ് യാത്ര തിരിച്ചത്. രാത്രി വളരെ വൈകി അതിര്‍ത്തി അടുത്ത് എത്തിയിട്ട് 24 കിലോമീറ്ററോളം ഈ നയ്ക്കുട്ടീനേം കൊണ്ടു നടന്നും എടുത്തും സഞ്ചരിച്ച് വെളുപ്പിനെ സുരക്ഷിതമായി ഇന്ത്യന്‍ ക്യാമ്പില്‍ എത്തി. ഫ്‌ലൈറ്റില്‍ സൈറയേം അനുവദിക്കുമോ എന്ന് ഒരു നിശ്ചയവും ഇല്ല. സൈറ ഇല്ലാതെ ആര്യ അവിടെ നിന്നു മടങ്ങില്ല എന്ന് കുറച്ചു മുന്നേ വീട്ടുകാരുമായി ബന്ധപ്പെട്ടപോളും പറഞ്ഞു.''
No comments