Breaking News

ഹൃദയങ്ങളിലിടം നേടി തമ്പുരാട്ടി ബസ്‌ 
ജീവനക്കാരുടെ ജീവകാരുണ്യം


വെള്ളരിക്കുണ്ട് : ബസ്സിൽ തലകറങ്ങി വീണ യാത്രക്കാരിയെ ആശുപത്രിയിലെത്തിച്ച ബസ് ജീവനക്കാർ ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റി. പരപ്പയിൽനിന്ന് കാഞ്ഞങ്ങാട്ടേക്ക് സർവീസ് നടത്തുന്ന തമ്പുരാട്ടി ബസിലാണ് തിങ്കളാഴ്ച രാവിലെ 9.30 ഓടെ യുവതി തലകറങ്ങി വീണത്. യാത്രക്കാരുടെ നല്ലതിരക്കുള്ള സമയമായിട്ടും ലാഭനഷ്ടം നോക്കാതെ ബസ് രോഗിയേയും കൊണ്ട്‌ നീലേശ്വരം താലൂക്ക് ആശുപത്രിയിലേക്ക് പോയി.
വേണ്ട എല്ലാ സഹായങ്ങളും ചെയ്തശേഷമാണ് ബസ് ജീവനക്കാരായ കോളംകുളത്തെ ശരത്തും പുലിയന്നുരിലെ രാജേഷും ബസ്സിൽ മറ്റ് യാത്രക്കാരെയുംകൊണ്ട് മുമ്പോട്ടുപോയത്. കാഞ്ഞങ്ങാട്ടെക്കുള്ള ട്രിപ്പ് നഷ്ടപ്പെട്ടെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാൻ പറ്റിയ സന്തോഷത്തിലാണ് ഇരുവരും. രണ്ട് വർഷം മുമ്പ്‌ ഇതേ തമ്പുരാട്ടി ബസിൽ തലകറങ്ങി വീണ കുട്ടിയെ ജില്ലാ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തിയതിൽ അഭിനന്ദനം നേടിയിരുന്നു. അന്നും ശരത്ത് തന്നെയായിരുന്നു കണ്ടക്ടർ. ജീവകാരുണ്യ മേഖലയിൽ കാരുണ്യയാത്രകൾ നടത്തിയും കോവിഡിൽ സർവീസ് നടത്തിയും ജനഹൃദയങ്ങളിൽ ഇടംപിടിച്ച ബസ് സർവീസ് ആണ് കാഞ്ഞങ്ങാട്–-പരപ്പ റൂട്ടിൽ സർവീസ് നടത്തുന്ന തമ്പുരാട്ടിയുടേത് .



No comments