Breaking News

ബേക്കൽ കോർണിഷ് സന്ദർശകർക്കായി തുറന്നു


ബേക്കല്‍: പള്ളിക്കര പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ബേക്കല്‍ പുഴയോരത്ത് സംസ്ഥാനപാതക്ക് അരികിലായി ബേക്കല്‍ കോര്‍ണിഷിന് തുടക്കമായി. അതോടൊപ്പം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍റെ ഫ്ലോട്ടിംഗ് ജെട്ടി നീലേശ്വരം കോട്ടപ്പുറത്തു നിന്നും ബേക്കല്‍ പുഴയില്‍ സ്ഥാപിച്ച് ഫ്ലോട്ടിംഗ് റസ്റ്റോറന്‍റ് ആക്കി മാറ്റുകയും ചെയ്തു. ഇത് ജില്ലയിലെ ആദ്യത്തെ ഫ്ലോട്ടിംഗ് റസ്റ്റോറന്‍റ് ആണ്.

കയാക്കിംഗ്, സ്പീഡ് ബോട്ടിംഗ്, പെഡല്‍ ബോട്ടിംഗ്തുടങ്ങിയ സൗകര്യങ്ങളോടൊപ്പംകുട്ടികള്‍ക്കായുള്ള കയാക്കിംഗ് പരിശീലനവും ഇവിടെ ലഭ്യമാവും. ഓളപ്പരപ്പിലെ ഒഴുകുന്ന വേദിയും ഇവിടുത്തെ പ്രത്യേകതയാണ്. ബേക്കല്‍ കോര്‍ണിഷ് റിവര്‍ സൈഡ് റസ്റ്റോറന്‍റ് ആന്‍ഡ് വാട്ടര്‍ സ്‌പോര്‍ട്‌സ് ആക്ടിവിറ്റി സെന്‍റര്‍ എന്ന പേരില്‍ ആയിരിക്കും ഇനിമുതല്‍ ഈ സംരംഭം പ്രവര്‍ത്തിക്കുക.

2017ല്‍ സീ പ്ലെയിന്‍ പദ്ധതിയുടെ ഒഴിവാക്കിയതിനത്തുടര്‍ന്ന് ഫ്ലോട്ടിംഗ് ജെട്ടി ഹൗസ് ബോട്ടുകളുടെ ഫ്ലോട്ടിംഗ് ജെട്ടിയായി പ്രവര്‍ത്തിക്കാന്‍ ഡിടിപിസിക്ക് നല്‍കുകയും ഹൗസ് ബോട്ട് ഉടമകള്‍ക്ക് സ്വന്തമായി ജെട്ടി ഉള്ളതിനാല്‍ ഇത് വലിയ രീതിയില്‍ വിജയിക്കാതെ വരികയും 2022 ല്‍ ഇത് ഫ്ലോട്ടിംഗ് റെസ്റ്റോറന്‍റാക്കി മാറ്റാന്‍ ഡിടിപിസി മുന്‍കൈയെടുക്കുകയും ചെയ്തു. ഫ്ലോട്ടിംഗ് ജെട്ടി ബര്‍ത്ത് ഡേ പാര്‍ട്ടികള്‍ക്കും മറ്റ് പ്രത്യേക അവസരങ്ങള്‍ക്കും ഉപയോഗിക്കാനായി ഡിടിപിസി തീരുമാനിച്ചു. മികച്ച പ്രതികരണം ലഭിച്ച യൂണിറ്റ് വീണ്ടും നല്ല രീതിയില്‍ വിപണനം ചെയ്യാനായി ടെന്‍ഡര്‍ നല്‍കുകയും ചെയ്തു. പരിപാടികള്‍ എങ്ങനെ നടത്തണമെന്ന് അറിയാത്തതിനാല്‍ അവര്‍ പദ്ധതി ഉപേക്ഷിച്ചു.

ഡിടിപിസി ഇതു വിപണനം ചെയ്യാന്‍ വീണ്ടും ശ്രമിച്ചതിന്‍റെ ഭാഗമായി ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ ബേക്കല്‍ പുഴയില്‍ സംരംഭം തുടങ്ങിയ അനൂപും സുഹൃത്തുക്കളും ഇതിനെ ഫ്ലോട്ടിംഗ് റെസ്റ്റോറന്‍റാക്കി മാറ്റാന്‍ മുന്‍കൈയെടുത്തു. കടിഞ്ഞിമൂലയില്‍ ഡോക്ക് ചെയ്ത ജെട്ടി ബേക്കലിലേക്ക് മാറ്റാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്തു. വലിയ ഭാരമുള്ള ഈ യൂണിറ്റ് ബേക്കല്‍ പുഴയിലേക്ക് കൊണ്ടുവരാന്‍ വളരെയധികം ബുദ്ധിമുട്ടി. കണ്ടയ്‌നറില്‍ ഇത് ബേക്കലില്‍ എത്തിച്ചു. തുരുമ്പ് പിടിച്ച ഭാഗങ്ങള്‍ ബലപ്പെടുത്തി യൂണിറ്റ് ബേക്കല്‍ പുഴയില്‍ സ്ഥാപിച്ചു. വിശ്രമവേളകള്‍ ഒരു നവ്യാനുഭവമാക്കി മാറ്റാന്‍ ബേക്കല്‍ കോര്‍ണിഷിന് സാധിക്കുമെന്നതില്‍ സംശയം വേണ്ട എന്ന് ഇത് ഏറ്റെടുത്ത സംരംഭകര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

No comments