കാഞ്ഞങ്ങാട് കൊലപാതകം ; പ്രതി 3 കത്തി രാകിവച്ചു; കൊന്നത് ഒരു മാസത്തെ തയ്യാറെടുപ്പിന് ശേഷം
കാഞ്ഞങ്ങാട് : പുതിയകോട്ടയിലെ ഹോട്ടൽ മുറിയിൽ ദേവികയെ കൊലപ്പെടുത്തിയ പ്രതി സതീഷ് ഭാസ്‌കറിന്റേത് ഒരു മാസത്തെ തയ്യാറെടുപ്പ്. ജീവനക്കാർക്ക് അസ്വാഭാവികത തോന്നാത്ത വിധത്തിലായിരുന്നു പെരുമാറ്റം. ഇയാൾ ആദ്യം താഴത്തെ നിലയിലെ നമ്പർ 209 മുറിയിലായിരുന്നു. വാടക കുറക്കാനായി ആവശ്യപ്പെട്ട് അഞ്ചാം നിലയിലേക്ക് മാറി. ആൾക്കാരുടെ ശ്രദ്ധ ഒഴിവാക്കാനായിരുന്നു ഈ നീക്കം. കൊലപാതക ശ്രമം പാളിപ്പോകാതിരിക്കാൻ മൂന്ന് കത്തിയും നേരത്തെ ഒരുക്കിവച്ചു. യുവതിയുടെ ശരീരത്തിൽ മറ്റെവിടെയും മുറിവേൽപ്പിക്കാതെ കഴുത്ത് ലക്ഷ്യമിട്ടാണ് കുത്തിയത്.
ബോവിക്കാനം അമ്മങ്കോട് സ്വദേശിയാണ് സതീഷ്. ഇയാൾക്ക് ക്രിമിനൽ പശ്‌ചാത്തലമുള്ളതായി പൊലീസിന് വിവരം കിട്ടി. പ്രണയം നടിച്ച് പെൺകുട്ടിയെ ഗർഭിണിയാക്കിയ വിഷയത്തിൽ പെൺവീട്ടുകാരുടെ വെട്ടേറ്റത് നാട്ടിൽ വലിയ വിഷയമായിരുന്നു. ഇടക്ക് ഗൾഫിലും പോയി തിരിച്ചുവന്ന് കല്യാണം കഴിച്ചു. അപ്പോൾ കിട്ടിയ സ്വർണമടക്കം ധൂർത്തടിച്ചു. തുടർന്ന് ഭാര്യയുമായി പ്രശ്‍നങ്ങൾ തുടങ്ങി. രണ്ട് മാസം മുമ്പ് ഇവർ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായി, ഭാര്യ പിണങ്ങിപ്പോയതാണ്. കഴിഞ്ഞ മാസം സതീഷ് ഭാര്യയെ കാണാൻ വന്നെങ്കിലും വീട്ടുകാരുമായി വാക്കുതർക്കമുണ്ടായി.
No comments