കാറഡുക്ക കുണ്ടടുക്കയിൽ കാട്ടാനക്കൂട്ടം വാഹനങ്ങൾ തകർത്തു
കാടകം ; വീടിന് സമീപം നിർത്തിയിട്ട വാഹനങ്ങൾ കാട്ടാനക്കൂട്ടം തകർത്തു. കാടകം കൊട്ടംകുഴി കുണ്ടടുക്കത്തെ കെ രതീഷിന്റെ കാറും സ്‌കൂട്ടിയുമാണ് കാട്ടാനകൾ നശിപ്പിച്ചത്. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. കാറഡുക്ക വനമേഖലയോട് ചേർന്ന് അൽപ്പം ചെരിവുള്ള പ്രദേശത്താണ് കുറ്റിക്കോൽ കെഎസ്ഇബി ജീവനക്കാരനായ രതീഷിന്റെ വീട്. വീടിന് മുന്നിലേക്ക് റോഡ് സൗകര്യമില്ലാത്തതിനാൽ അടുത്തുള്ള റോഡിലാണ് സ്‌കൂട്ടിയും കാറും നിർത്തിയത്.
രാത്രിയോടെ മഴ പെയ്താൽ കാട്ടാനക്കൂട്ടമെത്തിയത് അറിഞ്ഞില്ല. പുലർച്ചെ ഏഴോടെ വാഹനങ്ങൾ അന്വേഷിച്ചപ്പോഴാണ് നൂറു മീറ്റർ അകലെ കാറ് ഇടിച്ചനിലയിൽ കണ്ടത്. വാഹനത്തിന് ചുറ്റും കാട്ടാനയുടെ കാൽപ്പാടുകളുണ്ട്. ഇറക്കത്തിൽ കാർ നിർത്തിയാൽ കാട്ടാന തട്ടിയപ്പോൾ നീങ്ങി ഇടിച്ചതാകാനും സാധ്യതയുണ്ട്. സ്‌കൂട്ടി നിർത്തിയിട്ട സ്ഥലത്ത് മറിഞ്ഞുവീണനിലയിലായിരുന്നു. ചവിട്ടിയ പാടുകളുണ്ട്. നാല് കാട്ടാനകൾ മുളിയാർ, കാറഡുക്ക, പാണ്ടി വനമേഖലകളിൽ വ്യാപകമായി കൃഷി നശിപ്പിക്കുന്നുണ്ട്. വാഹനങ്ങൾ നശിപ്പിക്കുന്നത് മേഖലയിൽ ആദ്യമായാണ്.
No comments