Breaking News

'വീട്ടിൽ നിന്നിറങ്ങിയത് സ്‌കൂളിലേക്കെന്ന് പറഞ്ഞ്'; അയൽവാസികളായ യുവാവും വിദ്യാർത്ഥിനിയും ആളൊഴിഞ്ഞ കെട്ടിടത്തിൽ മരിച്ച നിലയിൽ


ചേര്‍ത്തല: അയല്‍വാസികളായ യുവാവിനെയും വിദ്യാര്‍ത്ഥിനിയെയും ആളൊഴിഞ്ഞ കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ത്തല പള്ളിപ്പുറം തിരുനല്ലൂരിലാണ് സംഭവം. പള്ളിപ്പുറം ചെങ്ങണ്ട സ്വദേശി തിലകന്റെയും ജീജയുടെയും മകന്‍ അനന്തകൃഷ്ണന്‍ (23), ഇവരുടെ വീടിന് സമീപം വാടകയ്ക്ക് തമാസിക്കുന്ന കോട്ടയം പാലാ സ്വദേശി ഷിബുവിന്റെയും പരേതയായ ബിന്ദുവിന്റെയും മകള്‍ എലിസബത്ത് (17) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിലാണ് ഇന്നലെ രാത്രിയാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അനന്തകൃഷ്ണന്‍ തൂങ്ങി മരിച്ച നിലയിലും എലിസബത്തിനെ നിലത്തു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇന്നലെ രാവിലെ സ്‌കൂളില്‍ പോകുന്നുവെന്ന് പറഞ്ഞാണ് എലിസബത്ത് വീട്ടില്‍ നിന്ന് ഇറങ്ങിയത്. വൈകിട്ട് തിരിച്ചുവരുന്ന സമയമായിട്ടും കാണാതായതോടെ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. എലിസബത്തും അനന്തകൃഷ്ണനും സുഹൃത്തുക്കളായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹങ്ങള്‍ ഇന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. പൊലീസ് സര്‍ജന്റെ സാന്നിധ്യത്തിലായിരിക്കും പോസ്റ്റ്‌മോര്‍ട്ടം നടപടികളെന്ന് ചേര്‍ത്തല പൊലീസ് അറിയിച്ചു.

No comments