Breaking News

42 വർഷക്കാലം കനകപ്പള്ളി സെന്റ് മാർട്ടിൻ ഡി പോറസ് ദേവാലയത്തിൽ കപ്യാർ ആയി സേവനമനുഷ്ഠിച്ച ജോയി കൈതക്കോട്ടിൽ അന്തരിച്ചു


വെള്ളരിക്കുണ്ട്: കനകപ്പള്ളി സെന്റ് മാർട്ടിൻ ഡി പോറസ് ദേവാലയത്തിലെ കപ്യാർ ജോയി കൈതക്കോട്ടിൽ (66) നിര്യാതനായി. ദേവാലയം ആരംഭിച്ച നാൾ മുതൽ മരണം വരെ 42 വർഷകാലം ജോയി കപ്യാർ ജോലിയിൽ വ്യാപൃതനായിരുന്നു. ഇന്നലെ നെഞ്ചു വേദനയെ തുടർന്ന് മംഗാലാപുരം ഫാ. മുള്ളേഴ്സ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെ 3.45 ന് മരണം സംഭവിച്ചു. ഭാര്യ: പെണ്ണമ്മ. മക്കൾ : സോണിയ, ( കുവൈത്ത്) സിസ്റ്റർ നിർമല (കരുണ കോൺവന്റ് കോഴിക്കോട്) റാണി മാത്യു (കോളിച്ചാൽ) ഫാദർ മാർട്ടിൻ മാത്യു (വികാരി,ലൂർദ്മാത ദേവാലയം കൊട്ടുകപ്പാറ) സഹോദരങ്ങൾ: ജോസ് കൈതക്കോട്ടിൽ, പരേതനായ ജോൺസൺ കൈതക്കോട്ടിൽ, അച്ചാമ്മ കൈതക്കോട്ടിൽ മരുമക്കൾ : പരേതനായ ഷാജി പെരുമ്പടവ്,ഷിജു കോഴിച്ചാൽ. മൃത സംസ്ക്കാരം നാളെ 2 മണിക്ക് കണ്ണൂർ രൂപത ബിഷപ്പ് അഭിവന്ദ്യ അലക്സ് വടക്കുന്തല പിതാവിന്റെ കാർമികത്വത്തിൽ വീട്ടിലെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് കനകപ്പള്ളി സെൻ്റ് മാർട്ടിൻ ഡി പോറസ് പളളിയിൽ വി കുർബാനയ്ക്ക് ശേഷം സെമിത്തേരിയിൽ  കല്ലറയിൽ അടക്കം ചെയ്യും

No comments