Breaking News

മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ശ്രമിക്കുന്നതിനിടയിൽ പൊലീസിനെ ആക്രമിച്ചു രക്ഷപ്പെട്ട യുവാവിനെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു


വെള്ളരിക്കുണ്ട്: മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ശ്രമിക്കുന്നതിനിടയിൽ പൊലീസിനെ ആക്രമിച്ചു രക്ഷപ്പെട്ട യുവാവിനെതിരെ പൊലീസ് കേസെടുത്തു. ബിരിക്കുളം സ്വദേശി  അജിത്ത് ബാലചന്ദ്ര(42)നെതിരെയാണ് വെള്ളരിക്കുണ്ട് പൊലീസ് സ്വമേധയാ കേസെടുത്തത്.

വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കോളംകുളം റോഡിൽ കൂടി ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു പ്രതി. ഈ സമയത്ത് ബിരിക്കുളം, പോടോടുക്കം ചാമുണ്ഡേശ്വരി ക്ഷേത്രം ബസ് സ്റ്റോപ്പിനു സമീപത്ത് എത്തിയപ്പോൾ ഫോൺ ഉപയോഗിച്ചു കൊണ്ട് ബൈക്കിലെത്തിയ അജിത്ത് ബാലചന്ദ്രനെ പൊലീസ് കൈ കാണിച്ചു നിർത്തി. മദ്യപിച്ചിട്ടുണ്ടോയെന്നറിയാൻ ആൽക്കോമീറ്റർ ഉപയോഗിച്ച് പരിശോധിക്കാനുള്ള ശ്രമത്തിനിടയിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ രതീഷിന്റെ കൈ പിടിച്ച് തിരിക്കുകയും മൊബൈൽ ഫോൺ കൊണ്ട് ഇടിക്കുകയുമായിരുന്നുവെന്നു വെള്ളരിക്കുണ്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു. തുടർന്ന് സ്ഥലത്തു നിന്നു ഓടിപ്പോയ പ്രതിയെ പിടികൂടാൻ പിന്നാലെ ഓടിയെങ്കിലും കഴിഞ്ഞില്ലെന്നും കേസിൽ പറയുന്നു. പ്രതിയുടെ ബൈക്കും മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു.

No comments