Breaking News

കാസർഗോഡ് മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം: 2 പേർകൂടി പിടിയിൽ

 





കാസർകോട് :പത്തൊമ്പതുകാരിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ യുവതി ഉൾപ്പെടെ രണ്ടുപേർകൂടി അറസ്‌റ്റിലായി.  കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിൽ വാടക മുറികളിൽ താമസിക്കുന്ന ജാസ്‌മിൻ (22), കാസർകോട്ടെ അബ്ദുൽ സത്താർ (ജംഷി, 31) എന്നിവരെയാണ് കാസർകോട് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ കാസർകോടുള്ള ലോഡ്‌ജ്‌ കേന്ദ്രീകരിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിലാണ് അറസ്‌റ്റ്‌. ജാസ്മിൻ പെൺകുട്ടികളെ ഇടപാടുകാർക്ക് കൈമാറുന്ന സംഘത്തിലെ കണ്ണിയാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അറസ്‌റ്റിലാവുന്നവരുടെ എണ്ണം അഞ്ചായി. പട്‌ളയിലെ ജെ ഷൈനിത്ത് കുമാർ (30), ഉളിയത്തടുക്കയിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന എൻ പ്രശാന്ത് (43), ഉപ്പള മംഗൽപാടിയിലെ മോക്ഷിത് ഷെട്ടി (27) എന്നിവരെ കഴിഞ്ഞ ദിവസം അറസ്‌റ്റ്‌ ചെയ്തിരുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ പെൺകുട്ടിയുടെ കഷ്ടപ്പാടുകൾ ചൂഷണം ചെയ്താണ് പ്രതികൾ പീഡിപ്പിച്ചത്. ചെർക്കള, കാസർകോട്, മംഗളൂരു, തൃശൂർ തുടങ്ങിയിടങ്ങളിൽ കൊണ്ടുപോയി ഒറ്റക്കും കൂട്ടമായും പീഡിപ്പിച്ചതെന്നാണ് പെൺകുട്ടിയുടെ മൊഴി. മയക്കുമരുന്ന് നൽകിയും പീഡിപ്പിച്ചു. ആരോഗ്യ-മാനസിക പ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ നടത്തിയ കൗൺസിലിങ്ങിലാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. സംഭവത്തിൽ കൂടുതൽ പേർ അറസ്‌റ്റിലാകും.


No comments