Breaking News

അടച്ചിട്ട വീട് കുത്തിത്തുറന്ന് മൂന്നരപ്പവൻ സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ സ്ത്രീ അറസ്റ്റിൽ


ചെറുവത്തൂർ : വിട്ടുകാർ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്ത് വിട്ടിൽ നിന്നു മൂന്നരപ്പവൻ സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ സ്ത്രീ അറസ്റ്റിൽ. ചെറുവത്തൂർ, തുരുത്തി, പയ്യങ്കിയിലെ ബിന്ദു (45)വിനെയാണ് ചന്തേര ഇൻസ്പെക്ടർ പി. പ്രശാന്തിന്റെ മേൽനോട്ടത്തിൽ എസ്.ഐ. കെ.പി സതീഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. മോഷണം പോയ മൂന്നര പവൻ സ്വർണ്ണം നീലേശ്വരത്തെ ഒരു ജ്വല്ലറിയിൽ വിൽപ്പന നടത്തിയ നിലയിൽ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങളും സാക്ഷിമൊഴികളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. അറസ്റ്റിലായ ബിന്ദുവും പരാതിക്കാരിയായ ബിന്ദുവും ബന്ധുക്കളാണ്. പത്തു ദിവസം മുമ്പാണ് ചെറുവത്തൂർ, പയ്യങ്കിയിലെ വീട്ടിൽ രാവിലെ 10നും വൈകുന്നേരം അഞ്ചര മണിക്കും ഇടയിൽ കവർച്ച നടന്നത്. ഈ സമയത്ത് ബിന്ദു വീട് പൂട്ടി കാഞ്ഞങ്ങാട്, ആവിക്കരയിലെ ഭർതൃസഹോദരന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു. വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം അറിഞ്ഞത്. വീടുപൂട്ടി പുറത്ത് മെഷിനു അടിയിൽ വച്ച താക്കോൽ ഉപയോഗിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. കവർച്ചയ്ക്കു ശേഷം പുറത്തിറങ്ങിയ മോഷ്ടാവ് വാതിൽ പൂട്ടാതെ താക്കോൽ കിട്ടിയ സ്ഥലത്തു തന്നെ വച്ചാണ് തിരികെ പോയത്. ബിന്ദു വരുന്നതും പോകുന്നതിന്റെയും ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞതാണ് പ്രതിയെ കുരുക്കിയത്.

No comments