കിളിയളംചാലിൽ കണ്ടെത്തിയ മൃതദേഹം പൊതുശ്മശാനത്തിൽ സംസ്ക്കരിച്ചതിനെതിരെ നഗരസഭ രംഗത്ത്..
കാഞ്ഞങ്ങാട് : നീലേശ്വരം കിളിയളം ചാലിൽ കണ്ടെത്തിയ മൃതദേഹം നഗരസഭ അധികൃത അറിയാതെ നഗരസഭ പൊതു ശ്മശാനത്തിൽ സംസ്കരിച്ചതിനെതിരെ കാഞ്ഞങ്ങാട് നഗരസഭ രംഗത്ത്.
കഴിഞ്ഞദിവസം കരിന്തളം കിളിയളം ചാലിൽ ഒഴുകിയെത്തിയ അജ്ഞാത മൃതദേഹം പരിയാരത്ത പോസ്റ്റ്മോർട്ടത്തിനു ശേഷം കാഞ്ഞങ്ങാട് നഗരസഭയുടെ കീഴിലുള്ള പുതിയ കോട്ടയിലെ പൊതു ശ്മശാനത്തിലാണ് സംസ്കരിച്ചത്.കാഞ്ഞങ്ങാട്ടെ നന്മ മരം പ്രവർത്തകരാണ് പൊലീസിന്റെ നിർദ്ദേശത്തെ തുടർന്ന് സംസ്കാരത്തിന് നേതൃത്വം നൽകിയത്.എന്നാൽ മുൻകൂട്ടി അനുവാദമോ വിവരമറിയിക്കുകയോ ചെയ്യാതെയാണ് നഗരസഭയുടെ ശ്മശാനം ഉപയോഗിച്ചതെന്നാണ് ആക്ഷേപം.ഇത് സംബന്ധിച്ച് ചെയർപേഴ്സനും കടുത്ത നീരസമുള്ളതായി അറിയുന്നു.
സംഭവം വിവാദമായതിന് പിന്നാലെ സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറി കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. പൊലീസ് നിർദ്ദേശത്തെ തുടർന്നാണ് നന്മ പ്രവർത്തകർ ദൗത്യം ഏറ്റെടുത്തത്.അജ്ഞാത മൃതദേഹം സംസ്കരിക്കാൻ ആളുകളെ കിട്ടാത്തതിനാൽ ആണ് ഇവരെ ചുമതലപ്പെടുത്തിയത്. നഗരസഭയുടെ ശ്മശാനത്തിൽ നഗരസഭയുടെ അനുമതിയില്ലാതെ മൃതദേഹം സംസ്ക്കരിച്ചത് അന്വേഷിക്കണമെന്നാണ് നഗരസഭയുടെ ആവശ്യം. പിന്നീടാണ് മൃതദേഹം കാണാതായ പരപ്പ ബാനം സ്വദേശിയാണെന്നു പോലീസ് കണ്ടെത്തിയത്
No comments