പതിനാറുകാരനെ പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. യൂത്ത് ലീഗ് നേതാവ് ഒളിവിൽ
കാസർകോട്: ഡേറ്റിംഗ് ആപ്പിലൂടെ പരിചയം സ്ഥാപിച്ച് പതിനാറുകാരനെ പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പയ്യന്നൂർ, കോറോത്തെ അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളി ഗിരീഷി(47)നെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. ഇതോടെ നാടിനെ ഞെട്ടിച്ച കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്ത് ആയി. ബേക്കൽ എ ഇ ഒ പടന്നയിലെ വി കെ സൈനുദ്ദീൻ (52), പടന്നക്കാട്ടെ റംസാൻ (64), ആർ പി എഫ് ജീവനക്കാരൻ പിലിക്കോട്, എരവിലെ ചിത്രരാജ് (48), തൃക്കരിപ്പൂർ വൾവക്കാട്ടെ കുഞ്ഞഹമ്മദ് (55), ചന്തേരയിലെ അഫ്സൽ (23), തൃക്കരിപ്പൂർ പൂച്ചോലിലെ നാരായണൻ(60), തൃക്കരിപ്പൂർ, വടക്കേ കൊവ്വലിലെ റയിസ് (30), വെള്ളച്ചാലിലെ സുകേഷ് (30), ചീമേനിയിലെ ഷിജിത്ത് (36) എന്നിവരെയാണ് ചൊവ്വാഴ്ച അറസ്റ്റു ചെയ്തത്. പ്രതികളെ കോടതി റിമാന്റു ചെയ്തു.
പീഡനക്കേസിൽ പ്രതിയായ വിവരമറിഞ്ഞ് ഒളിവിൽ പോയ മുസ്ലീംലീഗ് പ്രാദേശിക നേതാവ് തൃക്കരിപ്പൂർ, വടക്കുമ്പാട്ടെ സിറാജുദ്ദീ(46)നെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. അതേസമയം അറസ്റ്റിലായ
അഫ്സലിനെതിരെ മറ്റൊരു കേസ് കൂടി ചന്തേര പൊലീസ് രജിസ്റ്റർ ചെയ്തു. മറ്റൊരാൾക്ക് വഴങ്ങി കൊടുക്കാൻ കുട്ടിയെ പ്രേരിപ്പിച്ചുവെന്നതിനാണ് അഫ്സലിനെതിരെ രണ്ടാമത്തെ കേസെടുത്തത്. ഇതോടെ ചന്തേര പൊലീസ് സ്റ്റേഷൻ
പരിധിയിലെ 16 കാരൻ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയായ സംഭവത്തിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം പത്തായി.
No comments