ചിറ്റാരിക്കാൽ ഇൻസ്പെക്ടറെയും ഉദ്യോഗസ്ഥരെയും അക്രമിച്ച കേസിലെ ആറു പ്രതികൾക്ക് തടവും പിഴയും ശിക്ഷ വിധിച്ചു
കാസർകോട്: ചിറ്റാരിക്കാൽ ഇൻസ്പെക്ടറെയും ഉദ്യോഗസ്ഥരെയും അക്രമിച്ച കേസിലെ ആറു പ്രതികൾക്ക് 11 വർഷം ഏഴുമാസം തടവും 60,500 രൂപ പിഴയും ശിക്ഷവിധിച്ചു. ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) ആണ് ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായുള്ള ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. 7 മുതൽ 20 വരെ പ്രതികളെ വെറുതെ വിട്ടു. സണ്ണി കൊട്ടാരം, ജോസ് കുത്തിയതോട്ടിൽ, ദീപു ജോസഫ്, ജോസ് കുട്ടി തോണക്കര, സാജു മണ്ണനാൽ, ജിസൺ ജോർജ് എന്നിവരാണ് കേസിലെ പ്രതികൾ. 2018 ഏപ്രിൽ 29നാണ് കേസിനാസ് സംഭവം. ചിറ്റാരിക്കൽ ടൗണിൽ ന്യായ വിരോധമായി സംഘം ചേർന്ന് ചിറ്റാരിക്കൽ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രനേയും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരേയും ഡ്യൂട്ടി തടസപ്പെടുത്തുകയും അക്രമിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ചിറ്റാരിക്കൽ എസ് ഐ രഞ്ജിത്ത് രവീന്ദ്രനാണ്. എ.എസ്.ഐ. റജി കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ശ്രീജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
No comments