Breaking News

കൊടുങ്ങല്ലൂർ റിൻസി കൊലപാതകം; പ്രതി റിയാസ് തൂങ്ങി മരിച്ച നിലയിൽ



തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ വീട്ടമ്മയെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങി മരിച്ച നിലയിൽ. ഏറിയാട് സ്വദേശി റിയാസിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് പ്രദേശത്തെ ആളൊഴിഞ്ഞ പറമ്പിൽ റിയാസിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. നാട്ടുകാരാണ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.


വ്യാഴാഴ്ച രാത്രി വെട്ടേറ്റ കൊടുങ്ങല്ലൂർ ഏറിയാട് സ്വദേശി റിൻസി ഇന്നലെയാണ് മരിച്ചത്. റിൻസിയുടെ കൊലപാതകത്തിൽ റിയാസിനെ പോലീസ് തിരയുകയായിരുന്നു. റിൻസിയുടെ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു റിയാസ്.

കുടുംബകാര്യങ്ങളിൽ അനാവശ്യമായി കൈകടത്തിയ റിയാസിനെ റിൻസി വിലക്കയിരുന്നു. പിന്നീട് ഇയാളെ ജോലിയിൽ നിന്നും പുറത്താക്കുകയും ചെയ്തു. ഇതിന് പിന്നാലെ, ജോലിയിൽ തിരിച്ചെടുക്കമെന്ന് ആവശ്യപ്പെട്ട് റിയാസ് യുവതിയെ നിരന്തരം ശല്യം ചെയ്തു. എന്നാൽ തിരിച്ചെടുക്കാൻ റിൻസി തയ്യാറായില്ല. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് പറയുന്നു.

തുണിക്കട അടച്ച് മക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവരെ, ആളൊഴിഞ്ഞ സ്ഥലത്ത് കാത്തുനിന്ന റിയാസ് തടഞ്ഞു നിർത്തി വെട്ടുകയായിരുന്നു. തലയ്‌ക്കും കൈകൾക്കും ഗുരുതരമായി പരിക്കേറ്റ റിൻസിയെ കൊടുങ്ങല്ലൂർ ചന്തപ്പുര എ.ആർ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇളങ്ങരപ്പറമ്പിൽ നാസറിന്റെ ഭാര്യയാണ് മരിച്ച റിൻസി.

No comments