Breaking News

എണ്ണപ്പാറ തായന്നൂർ സർക്കാരികോളനിയിലെ പെണ്‍കുട്ടിയുടെ തിരോധാനം; പാണത്തൂർ സ്വദേശിയുടെ പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചു


തായന്നൂർ: എണ്ണപ്പാറ സര്‍ക്കാറി കോളനിയിലെ രേഷ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിസ്ഥാനത്തുള്ള യുവാവിന്റെ പാസ്‌പോര്‍ട്ട് കോടതി പിടിച്ചുവച്ചു. പാണത്തൂര്‍ സ്വദേശി ബിജു പൗലോസിന്റെ പാസ്‌പോര്‍ട്ടാണ് പൊലീസിന്റെ അപേക്ഷയെ തുടര്‍ന്ന് ഹോസ്ദുര്‍ഗ്ഗ്് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി പിടിച്ചു വച്ചത്. ബിജു പൗലോസ് രാജ്യം വിടാന്‍ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി ബേക്കല്‍ ഡിവൈഎസ്പി സി.കെ സുനില്‍കുമാര്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്ന് ബിജു പൗലോസ് പാസ്‌പോര്‍ട്ട് ഹാജരാക്കുകയായിരുന്നു. 15 വര്‍ഷം മുമ്പാണ് രേഷ്മയെ കാണാതായത്. ബിജു പൗലോസ് കൊണ്ടുപോയെന്നാണ് വീട്ടുകാരുടെ പരാതി. രേഷ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ടു ബിജു പൗലോസിനെ നുണ പരിശോധനയ്ക്കു വിധേയനാക്കണമെന്ന പോലീസിന്റെ അപേക്ഷ കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെ ബിജു പൗലോസിന്റെ വീട്ടില്‍ പൊലിസ് നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണും ചോറ്റുപാത്രവും കണ്ടെത്തിയിട്ടുണ്ട്. ഇവ രേഷ്മയുടെതാണെന്നാണു സംശയിക്കുന്നത്. ഇതുറപ്പ് വരുത്താന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ബിജു പൗലോസ് രേഷ്മയെ എറണാകുളത്തെക്ക് കൂട്ടിക്കൊണ്ടു പോയതെന്നാണ് സംശയിക്കുന്നത്.

No comments