Breaking News

മടിക്കൈ കാഞ്ഞിരപ്പൊയിലിലെ കാട്ടിനുള്ളിൽ നിന്ന് അശോകൻ എങ്ങനെ കൊച്ചിയിലെത്തി, രക്ഷപ്പെടാൻ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കും


നീലേശ്വരം : മാസങ്ങളായി നൂറുകണക്കിന് നാട്ടുകാരും പൊലീസും കാടടച്ച് അന്വേഷണം നടത്തിയിട്ടും കണ്ടെത്തനാവാതെ കാണാമറയത്ത് തുടരുകയായിരുന്ന കള്ളന്റെ ഒളിച്ചു കളി അവസാനിച്ചു. കൊച്ചി മറൈൻഡ്രൈവിൽ നിന്നാണ് നാട്ടുകാരുടെ സഹായത്തോടെ കള്ളനെ പൊലീസ് പിടികൂടിയത്. മോഷണം നടത്തി കാടു കയറുന്ന അശോകനെ നാട് ഒന്നടങ്കം അന്വേഷിക്കുമ്പോഴും ഇയാൾ പുറത്തെത്തി മോഷണം നടത്തി വീണ്ടു കാടു കയറുമായിരുന്നു.

കാട്ടിനുള്ളിൽ നിന്ന് അശോകൻ എങ്ങനെയാണ് കൊച്ചിയിലെത്തിയത്, ആരെങ്കിലും സഹായിച്ചിരുന്നോ എന്നതടക്കമുള്ള വിവരങ്ങൾ അശോകനെ ചോദ്യം ചെയ്താലേ അറിയൂ.കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ. വി.ബാലകൃഷ്ണന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹമാണ് കാഞ്ഞിരപ്പൊയിലിനെ ചെങ്കൽ കുന്നുകളിൽ പരിശോധന നടത്തിയത്. കാശാവ് മരങ്ങളും മുൾപ്പടർപ്പുകളും നിറഞ്ഞ 300 ഏക്കറിലധികം വ്യാപിച്ച് കിടക്കുന്ന ചെങ്കൽ കുന്നുകളിൽ നിന്നു പ്രതിയെ തപ്പി കണ്ടെത്തുക അതീവ സാഹസമായിരുന്നു.

രാവും പകലുമില്ലാതെ നാട്ടുകാർ ഒന്നടങ്കം അശോകനെ തേടി കാട്ടിൽ അലഞ്ഞു. സമീപ പ്രദേശങ്ങളിൽ നിന്നുള്ളവരും അശോകനെ തിരയാൻ സ്ഥലത്തെത്തി. പൊലീസ് നായയും തിരച്ചിലിന് എത്തി. ഡ്രോൺ പറത്തി പരിശോധന നടത്തിയെങ്കിലും അശോകനെ കണ്ടെത്താൻ കഴിഞ്ഞില്ല.300 ഏക്കറിലധികം വ്യാപിച്ച കിടക്കുന്ന ചെങ്കൽ കുന്നുകളിലൂടെയുള്ള വഴികൾ അശോകന് ഏറെ പരിചിതമാണ്. കാടിനകത്തെ ഓരോ വഴികളും ഇയാൾക്ക് കാണാപ്പാഠമാണ്.


ചെങ്കൽ കുന്നുകളിലുള്ള പാറമടങ്ങളും അശോകന് വ്യക്തമായി അറിയാം. ബിജിതയെ അക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന ശേഷം അശോകൻ വീട്ടിനകത്തുണ്ടായിരുന്ന ഭക്ഷണം കഴിച്ച ശേഷമാണ് മടങ്ങിയത്. ഫ്രിജിലും മറ്റും സൂക്ഷിച്ച ബേക്കറി സാധനങ്ങളും കവർന്നു. മോഷണം നടത്തുന്നിടത്ത് നിന്നെല്ലാം ഭക്ഷണം കഴിച്ച ശേഷമാണ് അശോകൻ മടങ്ങാറുള്ളത്.ഏഴാം ക്ലാസിൽ പഠനം നിർത്തി നാടുവിട്ടതാണ് അശോകൻ. യാത്രക്കിടെ പലരുമായി ചങ്ങാത്തത്തിലായി. പലകേസുകളിലും പ്രതിയായി.

പല കുറ്റവാളികളുമായി ചെറുപ്പത്തിൽ തന്നെ അശോകൻ കൂട്ടായി. ഇതിനിടയിൽ ബസിൽ കണ്ടക്ടറായും ക്ലീനറായും ജോലി നോക്കി. നാട് വിട്ടു തിരികെ എത്തിയ അശോകൻ സൈക്കിൾ മോഷ്ടിച്ചാണ് തുടക്കം കുറിച്ചത്. പിന്നീട് ധാരാളം ചെറുമോഷണങ്ങൾ നടത്തി.മോഷണം പിടികൂടി നാട്ടുകാർ തന്നെ കൈകാര്യം ചെയ്തു വിടുന്നതിൽ പൊലീസ് കേസുകളൊന്നും അശോകനെതിരെ ഉണ്ടായിരുന്നില്ല. അടുത്തകാലത്താണ് വീണ്ടും വ്യാപകമായി മോഷണം തുടങ്ങിയത്.


പ്രദേശവാസിയായ പ്രഭാകരന്റെ വീട്ടിൽ നിന്നു രണ്ടേമുക്കാൽ പവൻ സ്വർണവും രണ്ട് മൊബൈൽ ഫോണുകളും മോഷണം പോയ സംഭവത്തിൽ പരാതി കിട്ടിയതോടെയാണ് അമ്പലത്തറ പൊലീസ് അന്വേഷണം തുടങ്ങിയത്. ഈ അന്വേഷണത്തിലാണ്മടിക്കൈ എന്ന ഗ്രാമത്തെയാകെ ഭീതിയിലാക്കി കൊള്ളയടിക്കുന്ന അശോകനെ തേടി ഒരു ഗ്രാമമൊന്നാകെ തിരച്ചില്‍ നടത്തിയെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. കോടോം ബേളൂര്‍ പഞ്ചായത്ത് പരിധിവരെ വ്യാപിച്ചുകിടക്കുന്ന 500 ഏക്കറോളം പാറപ്പുറത്താണ് മാസങ്ങളായി പൊലീസും നാട്ടുകാരും പരിശോധന നടത്തിയത്. അവസാനം ഡ്രോണ്‍ ഉപയോഗിച്ച്‌ പല ഭാഗത്തുനിന്നും ആകാശ നിരീക്ഷണം നടത്തിയിട്ടും കറുകവളപ്പിലെ അശോകന്‍ പതിയിരിക്കുന്ന ഭാഗം മാത്രം കണ്ടെത്താന്‍ സാധിച്ചില്ല. പെരളത്തെ പാറപ്രദേശത്ത് ചിതറിക്കിടക്കുന്ന രണ്ട് മീറ്ററില്‍ താഴെ മാത്രം ഉയരമുള്ള കാടാണ് ഭൂമിശാസ്ത്രം. വലിയ കല്ലുകള്‍ക്കിടയിലെ വിള്ളലുകളുമുണ്ട്. ഇതിനിടയില്‍തന്നെ കള്ളന്‍ പതുങ്ങിയിട്ടുണ്ടാകാമെന്നായിരുന്നു നാട്ടുകാരുടെ നിഗമനം.ആക്രമിച്ച വിജിതയുടെ വീട്ടില്‍നിന്നും ചോറും പഴവും ബേക്കറി ഉല്‍പന്നങ്ങളും കുടിവെള്ളവുമെല്ലാം ശേഖരിച്ചാണ് ഇയാള്‍ അവസാനമായി മ‌ടങ്ങിയത്. ഇതോടെ ഇനി കുറച്ചുദിവസത്തേക്ക് നാട്ടിലിറങ്ങാതെ സുരക്ഷിതമാകാന്‍ ഇയാള്‍ക്ക് കഴിഞ്ഞു. തീവെയിലില്‍ പാറപ്രദേശത്ത് പൊലീസും നാട്ടുകാരും വിയര്‍ത്തൊലിച്ച്‌ നടന്നതല്ലാതെ ഇയാളുടെ പൊടിപോലും കണ്ടെത്താന്‍ അന്ന് സാധിച്ചില്ല. ചില പ്രദേശത്ത് ഇയാളെ കണ്ടെന്ന് പ്രചാരണമുണ്ടായെങ്കിലും ഊഹാപോഹം മാത്രമാണോയെന്ന് സംശയമുണ്ട്. സ്ഥലത്തെ മൂന്നോളം പേരെ വകവരുത്തുമെന്ന് ഇയാള്‍ പറഞ്ഞതും നാട്ടുകാരുടെ ആശങ്ക വര്‍ധിപ്പിക്കുകയുണ്ടായി. കാഞ്ഞങ്ങാട് ഡിവൈ.എസ്‍.പി വി. ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ഇരുപതിലേറെ പൊലീസുകാര്‍ വീതം മൂന്ന് ടീമുകളായി മാസങ്ങള്‍ നീണ്ട പരിശോധനയാണ് നടത്തിയത്.

No comments