Breaking News

കോമൺവെൽത്ത് ഗെയിംസ്: ബാഡ്മിന്റൻ മിക്‌സഡ് ഇനത്തിൽ ചെറുപുഴ പുളിങ്ങോം സ്വദേശി ട്രീസ ജോളിയ്ക്ക് വെള്ളി മെഡൽ


ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റന്‍ മിക്‌സഡ് വിഭാഗത്തില്‍ ചെറുപുഴ പുളിങ്ങോം സ്വദേശിയായ ട്രീസ ജോളി അംഗമായ ഇന്ത്യന്‍ ടീമിന് വെള്ളി മെഡല്‍. ഫൈനല്‍ മത്സരത്തില്‍ മലേഷ്യ ഇന്‍ഡ്യയെ 3-1 എന്ന സ്‌കോറിനാണ് പരാജയപ്പെടുത്തിയത്. കായികാധ്യാപകനായ ജോളി മാത്യു - ഡെയ്സി ജോസഫ് ദമ്പതികളുടെ മകളാണ് ട്രീസ. ഇതിഹാസ താരമായ ഗോപീചന്ദിന്റെ കീഴിലാണ് പരിശീലനം.


ഫൈനലിലുള്ള ആദ്യ ഇനമായ പുരുഷ ഡബിള്‍സില്‍ സാത്വിക് സായിരാജ്- ചിരാഗ് ഷെട്ടി സഖ്യം 18-21, 15-21 എന്ന സ്‌കോറിന് ടെങ് ഫോങ് ആരോണ്‍- വോയി യിക് സോ സഖ്യത്തോട് പരാജയപ്പെടുകയുണ്ടായി.


സ്റ്റാര്‍ ഷടില്‍ പി വി സിന്ധു മാത്രമാണ് വിജയിച്ചത്. തുടര്‍ചയായ രണ്ടാം സ്വര്‍ണം സ്വപ്നം കണ്ടിറങ്ങിയ ഇന്‍ഡ്യയ്ക്ക് വെള്ളി നേടാനായിരുന്നു വിധി. രണ്ടാം മത്സരത്തില്‍ പി വി സിന്ധു - ജിന്‍ വെയ് ഗോഹുമായി ഏറ്റുമുട്ടി. ഇരട്ട ഒളിംപിക്സ് മെഡല്‍ ജേതാവ് ആക്രമണോത്സുകമായി കളിച്ച് 22-20 ന് ആദ്യ സെറ്റ് നേടി.


21-17 എന്ന സ്‌കോറിന് രണ്ടാം ഗെയിമും മത്സരവും സ്വന്തമാക്കി ഇന്‍ഡ്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ പി വി സിന്ധുവിനായി. എന്നാല്‍ ടൈയിലെ മൂന്നാം മത്സരത്തില്‍ മലേഷ്യയുടെ എന്‍ജി സെ യോങ്ങിനെതിരെ കിഡംബി ശ്രീകാന്ത് പരാജയപെട്ടു.


ഒരു മണിക്കൂറും ആറ് മിനിറ്റും നീണ്ടുനിന്ന മത്സരത്തില്‍ മലേഷ്യന്‍ താരം ഇന്‍ഡ്യന്‍ എയ്സിനെതിരെ 21-19, 6-21, 21-16 എന്ന സ്‌കോറിന് തകര്‍പന്‍ ജയം രേഖപ്പെടുത്തി. ഇതോടെ മലേഷ്യ 2-1ന് മുന്നിലെത്തി. ഫിക്ചറിലെ നാലാം മത്സരത്തില്‍ ട്രീസ ജോളിയും ഗായത്രി ഗോപിചന്ദും മുരളീധരന്‍ തിന, കൂങ് ലെ പേര്‍ളി ടാന്‍ എന്നിവരെ നേരിട്ടു. ആദ്യ ഗെയിം 18-21ന് ഇന്‍ഡ്യന്‍ ജോടി തോറ്റു. രണ്ടാം ഗെയിം 21-17ന് ജയിച്ച മലേഷ്യന്‍ ജോഡി 2022 ഗെയിംസില്‍ സ്വര്‍ണം നേടി.


No comments