ഫാരിസ് അബൂബക്കറിന്റെ ഇടപാടുകളിൽ രാഷ്ട്രീയനേതാക്കൾക്കും പങ്കെന്ന് ആദായ നികുതി വകുപ്പ്; നേരിട്ട് ഹാജരാകാൻ നോട്ടീസ് ഒഴുകിയത് കോടികളുടെ കള്ളപ്പണം ?
കൊച്ചി: വ്യവസായി ഫാരിസ് അബൂബക്കറിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ രാഷ്ട്രീയ നേതാക്കള്‍ക്കും പങ്കാളിത്തമുണ്ടെന്ന് ആദായ നികുതി വകുപ്പ്. ഫാരിസിന്റെ സ്ഥാപനങ്ങളില്‍ കഴിഞ്ഞദിവസം ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ ആദായ നികുതി വകുപ്പിന്റെ ചെന്നൈ ഓഫീസില്‍ നേരിട്ട് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഫാരിസ് അബൂബക്കര്‍ നടത്തിയ 94 റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലാണ് ആദായ നികുതി വകുപ്പ് പരിശോധന നടന്നത്. ഈ പരിശോധനയിലാണ് രാഷ്ട്രീയ നേതാക്കളുടെ പങ്ക് പുറത്തുവന്നത്. കൊച്ചി, കൊയിലാണ്ടി, ചെന്നൈ, ബെംഗളൂരു, മുംബൈ, തൃശ്ശൂര്‍ എന്നിവിടങ്ങളിലെ ഫാരിസിന്റെ വീടുകളിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ ഐടി വിഭാഗം ഇന്നലെ റെയ്ഡ് നടത്തിയിരുന്നു. ഫാരിസ് ലണ്ടനിലാണ്.
ചെന്നൈ, കൊച്ചി, കോഴിക്കോട്, യൂണിറ്റുകള്‍ സംയുക്തമായാണ് ഇന്നലെ ഒരേസമയം റെയ്ഡ് നടത്തിയത്. വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡിന്റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് മുന്‍പ് തന്നെ മുളവുകാടിന് സമീപം ഫാരിസിന്റെ കമ്പനി 15 ഏക്കര്‍ കണ്ടല്‍ക്കാടും പൊക്കാളിപ്പാടവും നികത്തിയതിന്റെ രേഖകള്‍ പരിശോധനയില്‍ കണ്ടെത്തിയതായാണ് വിവരം. ഇതിന്റെ ഭാഗമായി ദേശീയപാത അതോറിറ്റിക്ക് അധിക ചിലവ് ഉണ്ടാക്കും വിധം റോഡിന്റെ ദിശയില്‍ മാറ്റം വരുത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഈ ഇടപാടിലാണ് കേരളത്തിനകത്തും പുറത്തുമുള്ള രാഷ്ട്രീയ നേതാക്കള്‍ക്ക് ഓഹരി പങ്കാളിത്തം ഉണ്ടെന്ന ആദായ നികുതി വകുപ്പിന്റെ നിഗമനം. തണ്ണീര്‍ത്തട- വനസംരക്ഷണ- തീരദേശ നിയമങ്ങള്‍ ലംഘിച്ച് 2000 മുതല്‍ ഫാരിസ് അബൂബക്കര്‍ കേരളത്തില്‍ പലയിടങ്ങളിലും ഭൂമി നിക്ഷേപം നടത്തിയിരുന്നു. ഇതില്‍ രാഷ്ട്രീയ നേതാക്കളുടെ കള്ളപ്പണം ഉണ്ടെന്നും ഇന്റിലിജന്‍സ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഫാരിസ് സ്വന്തമാക്കിയ ഭൂമികളുടെ ഉടമകളുടെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തും.
No comments