Breaking News

മദ്യം കഴിച്ച് മൂന്നു പേര്‍ ഗുരുതരാവസ്ഥയില്‍; വിഷമദ്യമെന്ന് പ്രാഥമിക വിലയിരുത്തല്‍



ഇടുക്കി ചിത്തിരപുരത്ത് മദ്യം കഴിച്ച് മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍. ഹോം സ്റ്റേ ഉടമ, സഹായി എന്നിവര്‍ കോലഞ്ചേരിയിലും തൃശൂര്‍ സ്വദേശി മനോജ് അങ്കമാലിയിലുമാണ് ചികിത്സയില്‍ കഴിയുന്നത്. കഴിച്ചത് വിഷമദ്യമാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ഇരുപത്തിയഞ്ചാം തിയതിയാണ് തൃശൂര്‍ സ്വദേശിയായ മനോജ് ചിത്തിരപുരത്തെ മിസ്റ്റി ഹോംസ് എന്ന ഹോം സ്റ്റേയില്‍ താമസിന് എത്തിയത്. അന്നേദിവസം തന്നെ ഹോംസ്റ്റേ ഉടമ തങ്കപ്പനും സഹായി ജോബിയുമൊത്ത് മനോജ് മദ്യപിച്ചിരുന്നു. എന്നാല്‍ ഇരുപത്തിയേഴിനു രാത്രിയോടെ മൂന്നുപേര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു ഇതേ തുടര്‍ന്നാണ് തങ്കപ്പനെയും ജോബിയെയും കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്.


മനോജ് അങ്കമാലിയില്‍ ചികിത്സയിലാണ്. തങ്കപ്പന്റെയും ജോബിയുടെയും നില അതീവ ഗുരുതരമാണ്. മൂന്ന് പേരും വാറ്റുചാരായം ഉള്‍പ്പടെയുള്ള വിഷമദ്യം കഴിച്ചെന്നാണ് പ്രാഥമിക നിഗമനം. തങ്കപ്പന്റെ കാഴ്ച നഷ്ടപ്പെട്ടതായി ഭാര്യ പരാതി നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് എവിടെ നിന്ന് വ്യാജമദ്യം ലഭിച്ചു എന്ന അന്വേഷണത്തിലാണ് പൊലീസും എക്‌സൈസും.

No comments