അമ്പലത്തറ ഗുരുപുരം വ്യാജ നിരോധിത നോട്ടുകൾക്ക് പിന്നിൽ രണ്ടംഗ സംഘം പ്രതികളെ രണ്ട് പേരെയും തിരിച്ചറിഞ്ഞു
വീട്ടിൽ നിന്നും കണ്ടെത്തിയത് ആറുകോടി 96 ലക്ഷത്തിന് തുല്യമായ വ്യാജ കറൻസികളെന്ന് എണ്ണൽ പൂർത്തിയായതോടെ മനസ്സിലായി.
പെട്രോൾ പമ്പിന് വടക്കുഭാഗത്തെ വീട്ടിൽ നിന്നായിരുന്നു കള്ളനോട്ടുകൾ കണ്ടെത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് ഇവിടെ താമസിച്ചുവന്ന അബ്ദുൽ റസാഖിനെ പ്രതിചേർത്താണ് അമ്പലത്തറ പൊലീസ് കേസെടുത്തിട്ടുള്ളത്.കള്ളനോട്ടുകൾ കണ്ടെത്തി 28 മണിക്കൂറുകൾക്കു ശേഷമാണ് പൊലീസിന് പ്രഥമ വിവര പട്ടിക തയ്യാറാക്കാനായത്.ഇത്രയും നോട്ടുകൾ എണ്ണി നമ്പറുകൾ സഹിതം റെക്കോർഡാക്കാൻ 24ലധികം മണിക്കൂർ സമയം എടുത്തതാണ് എഫ് .ഐ .ആർ തയ്യാറാക്കുന്നതും വൈകിച്ചത്. ബുധനാഴ്ച രാത്രി 7. 45നാണ് പൊലീസ് കള്ളനോട്ടുകൾ കണ്ടെത്തുന്നത്. എണ്ണുന്നതുൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത് ഇന്നലെ രാത്രി 12 മണിയോടെയാണ്.11.58 നാണ് പ്രഥമ വിവര റിപ്പോർട്ട് തയ്യാറാക്കിയത്.
28 മണിക്കൂർ നീണ്ട അധ്വാനത്തിനു ശേഷമാണ് പൊലീസിന് വ്യാജ നോട്ടുകളുടെ എണ്ണം തിട്ടപ്പെടുത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കാനാ യത്.ഇൻസ്പെക്ടർ കെ.പ്രജീഷിന്റെ പരാതിയിലാണ് അബ്ദുൽ റസാഖിനെതിരെ കേസെടുത്തത്.കണ്ടെത്തിയ നോട്ടുകെട്ടുകൾ ഇന്ന് കോടതിയിൽ ഹാജരാക്കും.അതേസമയം കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്താനായില്ല.
No comments