Breaking News

ഈരാറ്റുപേട്ടയിൽ ദമ്പതികളുടെ ആത്മഹത്യയ്ക്കു പിന്നിൽ ബ്ലേഡ് മാഫിയ സംഘങ്ങളുടെ ഭീഷണിയെന്ന് വിവരം


കോട്ടയം: ഈരാറ്റുപേട്ടയിൽ ദമ്പതികളുടെ ആത്മഹത്യയ്ക്കു പിന്നിൽ ബ്ലേഡ് മാഫിയ സംഘങ്ങളുടെ ഭീഷണിയെന്ന് വിവരം. കൂടപ്പുലം തെരുവയിൽ വിഷ്ണു എസ്.നായർ (36), ഭാര്യ ഈരാറ്റുപേട്ട സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ട് രശ്മി സുകുമാരൻ (35) എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ വാടക വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി ബ്ലേഡ് മാഫിയ സംഘങ്ങൾ എത്തി വിഷ്ണുവിനെ ക്രൂരമായി മർദ്ദിച്ചുവെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ആശുപത്രി ഹോസ്റ്റലിൽ താമസിക്കുന്ന രശ്മിയെ അവിടെയെത്തി ചിലർ അവഹേളിച്ചതായും ബന്ധുക്കൾ പറയുന്നു. കൊവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടായപ്പോഴാണ് ബ്ലേഡുകാരിൽ നിന്ന് പണം വാങ്ങിയത്. യൂത്ത് കോൺഗ്രസിന്റെ രാമപുരം മുൻ മണ്ഡലം പ്രസിഡന്റായിരുന്നു വിഷ്ണു. ഇവർ താമസിക്കുന്ന പനയ്ക്കപ്പാലത്തെ വാടക വീടിനുള്ളിലെ കിടപ്പുമുറിയിലാണ് രണ്ടു പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. കിടപ്പുമുറിയ്ക്കുള്ളിൽ കെട്ടിപിടിച്ച നിലയിലാണ് മൃതദേഹം ലഭിച്ചത്. ഇവരുടെ കൈകൾ ടേപ്പ് ഉപയോഗിച്ച് കൂട്ടിക്കെട്ടിയിട്ടുണ്ട്. സമീപത്തു നിന്നും സിറിഞ്ചും ലഭിച്ചിട്ടുണ്ട്. വിഷം കുത്തിവച്ച് ആത്മഹത്യചെയ്തതാകാമെന്നാണ് പൊലീസ് നിഗമനം.

No comments