മദ്യലഹരിയിൽ പള്ളിയിൽ അതിക്രമം കാണിക്കുകയും മുക്രിയടക്കം മൂന്നു പേരെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത കാസർഗോഡ് സ്വദേശി പിടിയിൽ
പയ്യന്നൂർ: മദ്യലഹരിയിൽ പള്ളിയിൽ അതിക്രമം കാണിക്കുകയും മുക്രിയടക്കം മൂന്നു പേരെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തതായി പരാതി. സംഭവത്തിൽ കാസർകോട് സ്വദേശിയും നിരവധി കേസുകളിൽ പ്രതിയുമായ സിയാദ് അബ്ദുള്ള എന്നയാളെ പരിയാരം പൊലീസ് പിടികൂടി. ഇയാളിൽ നിന്നു മൂന്നു കത്തികളും ഒരു കൃതികയും കണ്ടെടുത്തു. ഏഴിലോട്, ഫാറൂഖ് ജുമാമസ്ജിദിലെ മുക്രിയും മഞ്ചേരി സ്വദേശിയുമായ മുഹമ്മദ് ആഷിഖ് (24), ജമാഅത്ത് ഭാരവാഹിയായ നസീർ ഹന്ന (47), പള്ളിയിൽ പ്രാർത്ഥനയ്ക്ക് എത്തിയ കെ എം സമീർ (37) എന്നിവർക്കാണ് കുത്തേറ്റത്. ഇവരെ പയ്യന്നൂർ താലൂക്ക് ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ (ബുധൻ) രാത്രി 10.45 മണിയോടെയാണ് അക്രമ സംഭവം നടന്നത്. മദ്യ ലഹരിയിലായിരുന്ന സിയാദ് അബ്ദുള്ള പള്ളിയിൽ കയറുകയും ഗ്ലാസ് അടിച്ചു തകർക്കുകയുമായിരുന്നുവെന്നു പറയുന്നു. തടയാൻ ശ്രമിക്കുന്നതിനിടയിലാണ് മുക്രി ഉൾപ്പെടെ യുള്ളവർക്ക് കുത്തറ്റത്.
No comments