തലശ്ശേരി അതിരൂപതയുടെ അദ്ധ്യക്ഷനായി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി സ്ഥാനമേറ്റു ചടങ്ങിൽ പങ്കെടുക്കാൻ മലയോരത്തു നിന്നും നിരവധി വിശ്വാസികളെത്തി
തലശേരി: തലശേരി അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്തയായി നിയമിതനായ മാര്‍ ജോസഫ് പാംപ്ലാനിയുടെ സ്ഥാനാരോഹണവും വിരമിക്കുന്ന ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞറളക്കാട്ടിന്റെ യാത്രയയപ്പും വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി നടന്നു.
തലശേരി സെന്റ് ജോസഫ്സ് കത്തീഡ്രല്‍ അങ്കണത്തില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ രാവിലെ ഒന്‍പതിന് ആരംഭിച്ച സ്ഥാനാരോഹണ കര്‍മങ്ങള്‍ക്ക് സീറോ-മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രധാന കാര്‍മികത്വം വഹിച്ചു. ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞറളക്കാട്ട്, ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റം എന്നിവര്‍ സഹകാര്‍മികരായി
മാര്‍ ജോസഫ് പാംപ്ലാനിയെ തലശേരി അതിരൂപത അധ്യക്ഷനായി നിയമിച്ചുകൊണ്ടുള്ള സീറോ മലബാര്‍ സഭ അധ്യക്ഷന്റെ നിയമനപത്രിക തലശേരി അതിരൂപത ചാന്‍സലര്‍ റവ. ഡോ. തോമസ് തെങ്ങുംപള്ളില്‍ വായിച്ചു. സീറോ-മലങ്കര സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ വചനസന്ദേശം നല്കി
തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം ഭാരത കത്തോലിക്കാ മെത്രാന് സമിതി പ്രസിഡന്റ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്തു. മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു
ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ലെയോപോള്‍ദോ ജിറേല്ലി മുഖ്യാതിഥിയായി.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്, സംസ്ഥാന മന്ത്രിമാരായ എം.വി.ഗോവിന്ദന് മാസ്റ്റര്‍, റോഷി അഗസ്റ്റിന്, കൊച്ചി രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് കരിയില്‍, കെ. സുധാകരന് എം.പി, ജോണ്‍ ബ്രിട്ടാസ് എം.പി, ബല്‍ത്തങ്ങാടി രൂപതാധ്യക്ഷന്‍ മാര്‍ ലോറന്‍സ് മുക്കുഴി, പി.കെ.കുഞ്ഞാലിക്കുട്ടി എംഎല്‍എ, സണ്ണി ജോസഫ് എംഎല്‍എ, സിസ്റ്റര്‍ അനില മണ്ണൂര്‍ (എസ്എബിഎസ് പ്രൊവിന്‍ഷ്യല്‍), സരിഗ കൊന്നക്കല്‍, അഡ്വ. ടോണി പുഞ്ചക്കുന്നേല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് പ്രസംഗിച്ചു
എംപിമാരായ കെ.മുരളീധരന്, രാജ്മോഹന്‍ ഉണ്ണിത്താന്, പി.സന്തോഷ്കുമാര്‍,എംഎല്‍എമാരായ സജീവ് ജോസഫ്, എ.എന്‍.ഷംസീര്‍, രാമചന്ദ്രന് കടന്നപ്പള്ളി, കെ.കെ.ഷൈലജ, കെ.പി.മോഹനന്, കെ.വി.സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, തലശേരി മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ജമുനാ റാണി, സീറോ-മലബാര്‍, മലങ്കര, ലത്തീന്‍ സഭകളില്‍ നിന്നുള്ള ആര്‍ച്ച് ബിഷപ്പുമാര്‍, ബിഷപ്പുമാര്‍ തുടങ്ങിയ മത-സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും സ്ഥാനാരോഹണചടങ്ങിലും യാത്രയയപ്പ് സമ്മേളനത്തിലും പങ്കെടുത്തു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുള്ള 250ഓളം പള്ളികളെ പ്രതിനിധീകരിച്ച് 5000 പേര് ചടങ്ങില്‍ പങ്കെടുക്കാനെത്തി.
No comments