കിലോക്കണക്കിനു കഞ്ചാവുമായി പാലാവയൽ സ്വദേശി പിടിയിൽ
പാലക്കാട്: പാലക്കാട് 4.1 കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശി പിടിയില്‍. വിശാഖപട്ടണത്തില്‍ നിന്ന് കാസര്‍ഗോട്ടെയ്ക്ക് കടത്തിക്കൊണ്ടുപോവുകയായിരുന്ന 4.1 കിലോകഞ്ചാവുമായി കാസര്‍ഗോഡ് പാലാവയല്‍ സ്വദേശി വലിയവീട്ടില്‍ രാജന്‍റെ മകന്‍ ജിഷ്ണു വി.ആര്‍ ആണ് പിടിയിലായത്.
പാലക്കാട് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ച് ഉം പാലക്കാട് എക്സൈസ് സര്‍ക്കിള്‍ ഉം സംയുക്തമായി ചേര്‍ന്ന് പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്വിശാഖപട്ടണത്തു നിന്ന് ആലപ്പുഴ ധന്‍ബാദ് എക്സ്പ്രസില്‍ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി ലിങ്ക് എക്സ്പ്രസില്‍ കാസര്‍ഗോട്ടേക്ക് യാത്ര ചെയ്യുവാന്‍ പ്ലാറ്റഫോമില്‍ നില്‍ക്കുമ്ബോഴായിരുന്നു പ്രതിയെ പിടികൂടിയത്.
പിടിച്ചെടുത്ത കഞ്ചാവിന് പൊതുവിപണിയില്‍ നാലുലക്ഷത്തോളം രൂപ വില വരും. വരും ദിവസങ്ങളിലും ട്രെയിനിലെ പരിശോധന കര്‍ശനമാക്കുമെന്ന് പാലക്കാട് ആര്‍.പി.എഫ്. കമാന്‍ഡന്റ് ജെതിന്‍ ബി. രാജ് അറിയിച്ചു. ആര്‍.പി.എഫ്. സി.ഐ. എന്‍. കേശവദാസ്, എസ്.ഐ. അജിത് അശോക് എ പി,എ.എസ്.ഐമാരായ കെ.സജു, സജി അഗസ്റ്റിന്‍, എ.ഐ.ഇ. ലോദര്‍.എല്‍, പെരേര, ഹെഡ് കോണ്‍സ്റ്റബിള്‍ എന്‍. അശോക്, പ്രിവന്റീവ് ഓഫിസര്‍ കെ.കെ നാരായണന്‍, കോണ്‍സ്റ്റബിള്‍ ഒകെ. അജീഷ്, സിവില്‍ എക്സൈസ് ഓഫിസര്‍ ഷിജു എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.
No comments