ദേശീയ ചലച്ചിത്ര പുരസ്കാരം: മികച്ച സഹനടൻ ബിജു മേനോൻ, മികച്ച നടി അപർണ ബാലമുരളി മികച്ച സംവിധായകൻ സച്ചി; കൈനിറഞ്ഞ് മലയാളം
അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മലയാളിത്തിളക്കം. മികച്ച സംവിധായകനായി സച്ചി (അയ്യപ്പനും കോശിയും) തെരഞ്ഞെടുക്കപ്പെട്ടു. 'സൂരരൈ പൊട്രു'വിലെ അഭിനയത്തിന് അപര്‍ണ ബാലമുരളി മികച്ച നടിയായി. 'അയ്യപ്പനും കോശിയി'ലെ അഭിനയത്തിന് ബിജു മേനോനെ മികച്ച സഹനടനായി തെരഞ്ഞെടുത്തു. നഞ്ചിയമ്മ മികച്ച പിന്നണി ഗായികയായി. സൂര്യയും അജയ് ദേവ്ഗണും മികച്ച നടൻമാരായി തെരഞ്ഞെടുക്കപ്പെട്ടു.
‘തിങ്കളാഴ്ച നിശ്ചയ'മാണ് മികച്ച മലയാളം ചിത്രം.
കപ്പേള മികച്ച പ്രെഡക്ഷൻ ഡിസൈനുള്ള പുരസ്കാരം സ്വന്തമാക്കി. വിപുല്‍ ഷായാണ് ജൂറി ചെയര്‍മാന്‍. കേരളത്തില്‍ നിന്ന് വി.എച്ച്.പി പ്രസിഡന്റ് വിജി തമ്പി ജൂറിയിലുണ്ട്. സിനിമാ സൗഹൃദ സംസ്ഥാനമായി മധ്യപ്രദേശ് തെരഞ്ഞെടുക്കപ്പെട്ടു. രജതകമലവും സർട്ടിഫിക്കറ്റുമാണ് പുരസ്കാരം. ഈ വിഭാഗത്തിൽ പ്രത്യേക പുരസ്കാരം ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ സ്വന്തമാക്കി.
നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ചിത്രം ശോഭ തരൂര്‍ ശ്രിനിവാസന്‍ സംവിധാനം ചെയ്ത റാപ്‌സഡി ഓഫ് റയിന്‍സ്.- ദ മണ്‍സൂണ്‍ ഓഫ് കേരള. ഇതേ വിഭാഗത്തില്‍ മികച്ച ഛായാഗ്രാഹന്‍ നിഖില്‍ എസ് പ്രവീണ്‍ ശബ്ദിക്കുന്ന കലപ്പ എന്ന ചിത്രത്തിനാണ് പുരസ്‌കാരം. മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരം അനൂപ് രാമകൃഷ്ണന്റെ എം.ടി അനുഭവങ്ങളുടെ പുസ്തകത്തിന് ലഭിച്ചു.
No comments