കുടിവെള്ളം ചോദിച്ചു കൊടുത്തില്ല , കുപ്പിവെള്ളം വാങ്ങണമെന്നു നിർബന്ധം; റസ്‌റ്റോറന്റിന് 3500 രൂപ നഷ്ടപരിഹാരം
കൊച്ചി: ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിന് കുടിവെള്ളം നല്കാതിരുന്ന സംഭവത്തില്‍ ആരോപണ വിധേയരായ റസ്‌റ്റോറന്റിന് 3500 രൂപ നഷ്ട പരിഹാരം വിധിച്ചു. ജില്ലാ ഉപഭോക്ത്യതര്‍ക്ക പരിഹാര കമ്മീഷനാണ് ഉത്തരവിട്ടത്. കമ്മീഷന്‍ പ്രസിഡന്റ് ഡി.ബി.ബിനു, വി.രാമചന്ദ്രന്‍,ടി.എന്‍.ശ്രീവിദ്യ എന്നിവരടങ്ങുന്ന ബെഞ്ചിന്റെയാണ് ഉത്തരവ്.കുടുംബത്തോടൊപ്പം ഇടപ്പള്ളിയിലെ കെ.എഫ്.സി റസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ തൃശ്ശൂര്‍ സ്വദേശിനി അഡ്വ. ടി. കെ കവിതക്കാണ് 2016ല്‍ ഇങ്ങനൊരു ദുരനുഭവം ഉണ്ടായത്. ഇതേ തുടര്‍ന്ന് കവിത നല്‍കിയ പരാതിയിലാണ് നടപടിയെടുത്തത്. ഭക്ഷണം കഴിക്കുന്നതിനിടയില്‍ ഭര്‍ത്താവ് ചുമച്ചപ്പോള്‍ വെള്ളം ചോദിച്ചപ്പോള്‍ കൊടുത്തില്ലെന്നാണ് പരാതി.
കുടിവെള്ളം കൊടുക്കാതെ കുപ്പിവെള്ളം വാങ്ങാന്‍ അവരെ നിര്‍ബന്ധിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇതു നീതിയുക്തമായ കച്ചവട രീതിയല്ലെന്നു വിലയിരുത്തിയാണ് ഉപഭോക്ത്യതര്‍ക്ക പരിഹാര കമ്മീഷന്‍ നഷ്ടപരിഹാരം ചുമത്തിയത്. കുടിവെള്ളം അടിസ്ഥാന ആവശ്യമാണെന്ന് ജില്ലാ ഉപഭോക്ത്യ കമ്മീഷന്‍ വ്യക്തമാക്കി.
No comments