വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമം; ബദിയഡുക്കയിൽ മധ്യവയസ്‌കൻ അറസ്റ്റിൽ
65 കാരിയായ വയോധികയെ പട്ടാപ്പകല്‍ വീട്ടില്‍ കയറി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. പോക്‌സോ കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ ചോമയെ(55)യാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജനുവരി 12-ന് ഉച്ചയ്ക്ക് ഒന്നരയോടെ ചോമ വീട്ടില്‍ അതിക്രമിച്ച് കടന്ന് വീട്ടമ്മയുടെ മുഖം തോര്‍ത്ത് കൊണ്ട് മൂടി കട്ടിലില്‍ തള്ളിയിട്ട് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് കേസ്. മല്‍പ്പിടുത്തത്തില്‍ സ്ത്രീയുടെ രണ്ട് പല്ല് കൊഴിഞ്ഞതായും പരാതിയുണ്ട്.
വയോധിക കരഞ്ഞ് ബഹളം വെച്ചതോടെ ആളുകള്‍ ഓടിക്കൂടുന്നത് കണ്ട് ചോമ ഓടിപ്പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രാത്രിയോടെ തന്നെ ബദിയടുക്ക എസ്‌ഐ വിനോദ് കുമാറും സംഘവും കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതോടെ വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചു. നേരത്തെ കുമ്പള പൊലിസ് സ്റ്റേഷന്‍ പരിധിയിലെ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച് 2020-ല്‍ പുറത്തിറങ്ങിയ ആളാണ് ചോമയെന്നും പൊലീസ് അറിയിച്ചു.
No comments