Breaking News

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ ആറുവർഷം തടവിനും 50,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു ചായ്യോത്ത് സ്‌കൂളിന് സമീപം താമസക്കാരനായ സി. ഗണേഷിനെ (27) ആണ് ശിക്ഷിച്ചത്


കാഞ്ഞങ്ങാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ ആറുവർഷം തടവിനും 50,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. ദക്ഷിണ കന്നഡയിലെ പിലിക്കുള വാമഞ്ചൂർ സ്വദേശിയും നീലേശ്വരം കരിന്തളം ചായ്യോത്ത് സ്‌കൂളിന് സമീപം താമസക്കാരനുമായ സി. ഗണേഷിനെ (27) ആണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്നുമാസം അധിക തടവ് അനുഭവിക്കണം.


ഹൊസ്ദുർഗ് ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യൽ പോക്‌സോ കോടതി ജഡ്ജി സി. സുരേഷ് കുമാര്റാണ്‌ ശിക്ഷ വിധിച്ചത്. 2020 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 17 വയസ്സുള്ള പെൺകുട്ടിയെ പ്രതി ഓട്ടോറിക്ഷയിൽ കയറ്റി പ്രതിയുടെ സുഹൃത്തിന്റെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ ബന്ധുക്കൾ ചീമേനി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.


ഇൻസ്‌പെക്ടർ എ. അനിൽകുമാർ കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.

No comments