Breaking News

ഐസ്ക്രീമിൽ വിഷം കൊടുത്ത് സഹോദരിയെ കൊലപ്പെടുത്തിയ കേസ്; കുറ്റപത്രം ഇന്ന് സമർപ്പിക്കും


സഹോദരൻ ഐസ്ക്രീമിൽ എലിവിഷം നല്കി കൊലപ്പെടുത്തിയ കാസർഗോഡ് ബളാൽ അരിങ്കല്ലിലെ ബെന്നി ബെസി ദമ്പതികളുടെ മകൾ ആൻ മേരിയുടെ മരണവുമായി ബന്ധപ്പെട്ട കുറ്റപത്രം പൂർത്തിയായി.നൂറോളും സാക്ഷിമൊഴികൾ ഉള്ള ആയിരത്തോളം പേജുള്ള കുറ്റപത്രം ഇന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വെള്ളരിക്കുണ്ട് സി.ഐ വ്യാഴാഴ്ച ഹൊസ്ദുര്ഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല് മജിസ്ട്രേറ്റ്കോടതിയില് സമർപ്പിക്കും.

ഓഗസ്റ്റ് മാസം അഞ്ചിനാണ് സഹോദരന് ആൽബിന് ബെന്നി ഒരുക്കിയ കെണിയില് പെട്ട് ബളാല് അരിങ്കല്ലിലെ ഓലിക്കൽ ബെന്നിയുടെയും ബെസിയുടെയും മകൾ ആൻമേരി എന്ന പെണ്കുട്ടി കൊല്ലപ്പെടുന്നത്. ആൽബിൻ ബെന്നി സഹോദരി ആൻ മേരിയെ യൂറ്റൂബ് ചാനലിന്റെ സഹായത്തോടെ ഐസ്ക്രീമില് എലിവിഷം നല്കി കൊലപ്പെടുത്തുകയായിരുന്നു.

ബളാല് അരിങ്കല്ലിലെ ബെന്നി ബെസി ദമ്ബതികളുടെ മകൾ ആൻമേരിയുടെ മരണവുമായി ബന്ധപ്പെട്ടു പൊലീസ് അറസ്റ്റ് ചെയ്ത സഹോദരന് ആൽബിന് ബെന്നി ഇപ്പോഴും ജയിലിലാണ്.

ഓഗസ്റ്റ് മാസം അഞ്ചിനാണ് ഓലിക്കൽ ബെന്നി ബെസി ദമ്പതികളുടെ മകള് ആൻ മേരി (16) വീട്ടില് ഉണ്ടാക്കിയതായി പറയപ്പെടുന്ന ഐസ്ക്രീം കഴിച്ചതിനെ തുടര്ന്ന് ഉണ്ടായ ആരോഗ്യ പ്രശ്നങ്ങളെ തുടര്ന്ന് മരിക്കുന്നത്. ആൻ മേരിക്കൊപ്പം ഐസ്ക്രീം കഴിച്ച പിതാവ് ബെന്നിയും ഗുരുതരാവസ്ഥയില് ദിവസങ്ങളോളം ആശുപത്രില് ചികിത്സയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വെള്ളരിക്കുണ്ട് സി ഐ കെ പ്രേംസദൻ എസ് ഐ ശ്രീദാസ് പുത്തൂര് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ അന്വേഷണമാണ് ക്രൂരമായ കൊലപതാക കുറ്റകൃത്യം തെളിയിച്ചത്.

കഞ്ചാവും മറ്റുതരത്തിലുള്ള മയക്കു മരുന്നുകളും ഉപയോഗിക്കുന്ന ശീലം ഉണ്ടായിരുന്ന ആൽബിന് ബെന്നി. സ്വന്തം അമ്മയുൾപ്പെടെ ഉള്ള കുടുംബത്തെ ഇല്ലാതാക്കാന് പദ്ധതിയിടുകായിരുന്നു. അനുജത്തിക്കും പിതാവിനും ഐസ്ക്രീമില് എലി വിഷം ചേര്ക്കുന്നതിന് മുമ്പ് ആൽബിൻ ബെന്നി വീട്ടില്ഉണ്ടാക്കിയ കോഴിക്കറിയില് എലിവിഷം പ്രയോഗിച്ചിരുന്നു. എന്നാല് ഇതിന്റെ അളവ് കുറഞ്ഞതിനാല് ബെന്നിയും ഭാര്യ ബെസിയും മകള് ആന് മേരിയും അന്ന് രക്ഷപ്പെടുകയായിരുന്നു.

പിന്നീട് വീണ്ടും യൂടൂബ് ചാനലിൽ നിന്നും കൂടുതൽ കൊലപാതക രീതികള് പഠിച്ച ആൽബിന് വെള്ളരിക്കുണ്ടിലെ ഒരുകടയില് നിന്നും കൂടുതല് അപകടകാരിയായ എലിവിഷ പേസ്റ്റ് വാങ്ങി കൈയില് സൂക്ഷിച്ച ശേഷം ഐസ്ക്രീമില് കലർത്തുകയായിരുന്നു. ജൂലായ് മാസം 30നാണ് ബെന്നിയുടെ വീട്ടില് ഇവരുടെ വീട്ടില് ഐസ്ക്രീം ഉണ്ടാക്കിയത്.

ഇവ രണ്ടു പാത്രങ്ങളില് ആക്കി. ആദ്യദിവസം സഹോദരി ആന് മേരിക്ക് ഒപ്പം അല്ബിനും ഐസ്ക്രീം കഴിച്ചു. അടുത്തദിവസമാണ് കൈയില് സൂക്ഷിച്ച എലി വിഷം ബാക്കിയുള്ള ഐസ്ക്രീമില് ചേര്ത്തത്. സഹോദരി ആന് മേരിക്കും പിതാവ് ബെന്നിക്കും നല്കി. ഇവര് കഴിച്ചതിന്റെ ബാക്കി അമ്മ ബെസിയും കഴിച്ചു. അമ്മ ബെസി കുറച്ചു മാത്രമേ കഴിച്ചുള്ളൂ.

ആന് മേരിക്ക് ഐസ്ക്രീം കഴിച്ചതിനു ശേഷം ഉണ്ടായ ഛർദിയെ തുടര്ന്ന് വീട്ടില് ബാക്കി വന്ന ഐസ്ക്രീം അമ്മ ബെസി വളര്ത്തു പട്ടികൾക്ക് നല്കുവാന് ആൽബിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല് ഐസ്ക്രീം പട്ടികൾക്ക് നല്കാതെ ആല്ബിന് ഇത് നശിപ്പിച് കളയുകയായിരുന്നുവെന്നും പട്ടികൾ ഇത് കഴിച്ചാല് അവ ചത്തു പോകുമെന്ന് ആല്ബിനു അറിയാമായിരുന്നത് കൊണ്ടാണ് ഇത് ചെയ്തതെന്നും പൊലീസ് അന്വേഷണത്തില് കണ്ടെത്തി.പിതാവ് ബെന്നി മകന്റെ ദുർനടപ്പ് എതിര്ത്തിരുന്നു. ഇതുമായി ബന്ധപെട്ടു വീട്ടില് നിരന്തരം വഴക്കുകളും നടന്നിരുന്നു.

സഹോദരി ആന് മേരിയും ആല്ബിന്റെ വഴിവിട്ട നീക്കങ്ങളെ എതിർത്തിരുന്നു. ഒരു അനുജന് ഉള്ളത് സെമിനാരിയില് പോയതിനാല് ആല്ബിനു അനുജന് തടസമായിരുന്നില്ല. ഇടയ്ക്ക് തമിഴ് നാട്ടില് ജോലി തേടി പോയ ആല്ബിന് ഇവിടെ നിന്നുമാണ് കൂടുതല് ക്രിമിനല് സ്വഭാവമുള്ള ആളായി മാറിയതെന്ന് പൊലീസ് പറയുന്നു.

കൂട്ട ആത്മഹത്യക്കു കളമൊരുക്കി പെറ്റ അമ്മയെയും കൂടപ്പിറപ്പായ സഹോദരിയെയും പിതാവിനെയും വകവരുത്തിയ ശേഷം അഞ്ചേക്കറോളം വരുന്ന പറമ്പും വീടും വിറ്റു കിട്ടുന്ന പണം കൊണ്ട് പുറത്തു എവിടെയെങ്കിലും പോയി ആര്ഭാടമായി ജീവിക്കാനായിരുന്നു ആൽബിന്റെ പദ്ധതി.കണ്ണൂര് കാസര്ഗോഡ് ജില്ലകളിലെ നൂറോളം പേരെ ഈ കേസുമായി അന്വേഷണ സംഘം ചോദ്യം ചെയ്തു വിവരങ്ങള് ശേഖരിച്ചു.

No comments