Breaking News

ഔഫിൻ്റെ കൊലപാതകം; അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് സംഘം കാഞ്ഞങ്ങാടെത്തി


ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പഴയകടപ്പുറത്തെ അബ്ദുള്‍ റഹ്മാന്‍ ഔഫ് വധത്തിന്‍റെ അന്വേഷണത്തിനായി അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് സംഘം കല്ലൂരാവിയിലെത്തി. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി കെ.കെ. മൊയ്തീന്‍ കുട്ടിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കൊലപാതകം നടന്ന മുണ്ടത്തോട് സന്ദര്‍ശിച്ചത്. അന്വേഷണം ആരംഭിച്ചുവെന്നും ഉടനെ മൂന്ന് പ്രതികളെയും കസ്റ്റഡിയില്‍ കിട്ടാനുള്ള അപേക്ഷ നല്‍കുമെന്നും എസ്പി പറഞ്ഞു.


കേസില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെങ്കില്‍ അതുംകൂടി പുറത്തുകൊണ്ടു വരുമെന്നും പ്രതികളെ ഉടനെ തെളിവെടുപ്പിന് കൊണ്ടുവരുമെന്നും അദ്ധേഹം വ്യക്തമാക്കി.


കാസര്‍ഗോഡ് ക്രൈംബ്രാഞ്ചിലെ അബ്ദുള്‍ റഹീം, ദാമോദരന്‍ അടക്കമുള്ളവര്‍ സംഘത്തിലുണ്ടെന്നും വേണ്ടി വന്നാല്‍ ടീം വിപുലീകരിക്കുമെന്നും എസ്പി വ്യക്തമാക്കി.


അബ്ദുള്‍ റഹ്മാന്‍റെ നെഞ്ചില്‍ കുത്തിയത് ഇര്‍ഷാദാണെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍. ശ്വാസകോശം തുളച്ച കുത്തില്‍ ഹൃദയധമനികള്‍ മുറിഞ്ഞ് അമിത വേഗത്തിലുണ്ടായ രക്തസ്രാവമാണ് മരണത്തിന് കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്. കുത്തേറ്റ റഹ്മാന്‍ സംഭവസ്ഥലത്ത് തന്നെ ചോര വാര്‍ന്ന് മരണപ്പെടുകയായിരുന്നു.


ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് കൊലപാതകമെന്നായിരുന്നു പോലീസ് തുടക്കത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് പിന്നീട് രാഷ്‌ട്രീയ കൊലപാതകമെന്ന് പോലീസ് തിരുത്തിയിരുന്നു

No comments