Breaking News

കാണാതായ ഭർതൃമതിയെ മടിക്കൈയിൽ കണ്ടെത്തി


മക്കളെയും കൂട്ടി വീട് വിട്ടിറങ്ങിയ മേല്‍പ്പറമ്പിലെ ഭര്‍തൃമതിയെ മടിക്കൈ മലപ്പച്ചരിയിലെ നിശാന്തിന്റെ വീട്ടില്‍ നിന്ന് മേല്‍പ്പറമ്പ പോലീസ് കണ്ടെത്തി കോടതിയില്‍ ഹാജരാക്കി. മേല്‍പറമ്പ ദേളിയിലെ രേഷ്മയാണ് മക്കളായ അക്ഷയ, അമയ എന്നിവരെയും കൂട്ടി ഒരാഴ്ച മുമ്പ് വീടു വിട്ടിറങ്ങിയത്. രേഷ്മയുടെ മാതാവ് ഭാര്‍ഗവിയുടെ പരാതിയില്‍ മേല്പറമ്പ പോലീസ് കേസെടുത്ത് സിഐ ഉത്തംദാസിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി വരികയായിരുന്നു. നവംബര്‍ 22ന് തിങ്കളാഴ്ച രാവിലെ അമ്മ ജോലിക്ക് പോയ സമയം കത്തെഴുതി വെച്ച് മക്കളെയും കൂട്ടി വീട് വിട്ടിറങ്ങിയ രേഷ്മ കാഞ്ഞങ്ങാടെത്തി നിശാന്തിനെ വിളിച്ച് കൂടെ പോവുകയായിരുന്നു. ഒരു വര്‍ഷം മുമ്പ് ബന്ധുവിന്റെ കല്യാണത്തിന് വന്നപ്പോഴാണ് മടിക്കൈ മലപ്പച്ചേരിയിലെ നിശാന്തിനെ പരിചയപ്പെട്ടത്.ഇവര്‍ ആദ്യം പറശ്ശിനിക്കടവിലും പിന്നീട് ഗുരുവായൂരിലും പോയി റൂമെടുത്ത് താമസിച്ചു. കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് പിന്തുടരുന്നത് അറിഞ്ഞ ഇവര്‍ തിരികെ മടിക്കൈയിലുള്ള നിഷാന്തിന്റെ വീട്ടിലേക്ക് വരികയായിരുന്നു. തിങ്കളാഴ്ച വനിതാ പോലീസ് സഹിതം മേല്‍പ്പറമ്പ് പോലീസ് മടിക്കൈയിലെത്തി രേഷ്മയുടെയും കുട്ടികളുടെയും മൊഴി രേഖപ്പെടുത്തി വൈദ്യ പരിശോധന നടത്തി ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ സ്വന്തം ഇഷ്ടപ്രകാരം വിട്ടയച്ചതിനാല്‍ രേഷ്മ മടിക്കൈയിലുള്ള നിശാന്തിനൊപ്പം പോയി. 


No comments