'സഹലിന്റെ വിജയഗോളിൽ അഫ്ഗാനെ തകർത്ത് ഇന്ത്യ'; എ എഫ് സി ഏഷ്യൻ കപ്പ് പോയിന്റ് പട്ടികയിൽ രണ്ടാമത്
കൊല്‍ക്കത്ത: എ എഫ് സി ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ മലയാളി താരം സഹൽ അബ്ദുൽ സമദിന്റെ ഗോളിൽ അഫ്ഗാനിസ്താനെ തകര്‍ത്ത് ഇന്ത്യ. അവസാന ഏഴു മിനിറ്റിനുള്ളില്‍ മൂന്ന് ഗോളുകള്‍ പിറന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളിനായിരുന്നു ഇന്ത്യയുടെ ജയം. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും, സഹല്‍ അബ്ദുള്‍ സമദും ഇന്ത്യയ്ക്കായി സ്‌കോര്‍ ചെയ്തപ്പോള്‍ സുബൈര്‍ അമിരിയാണ് അഫ്ഗാന്റെ ഏക ഗോള്‍ നേടിയത്. യോഗ്യതാ റൗണ്ടിലെ തുടർച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യ പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തി.
ആദ്യ പകുതിയിൽ കയ്യാങ്കളിയിലേക്ക് വരെ നീണ്ട മത്സരത്തിൽ ഇരു ടീമുകൾക്കും ഗോള്‍ നേടാനായില്ല. ആദ്യ പകുതിക്കിടെ ലഭിച്ച സുവര്‍ണാവസരം സുനില്‍ ഛേത്രിക്ക് വലയിലെത്തിക്കാനും കഴിഞ്ഞില്ല. മത്സരം സമനിലയിലേക്ക് നീങ്ങവെ 85 -ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ ഛേത്രി ഇന്ത്യൻ കൂടാരത്തിന് പുതു ജീവൻ നൽകി. ഇതോടെ അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യക്കായി ഛേത്രി നേടുന്ന ഗോളുകളുടെ എണ്ണം 83 ആയി. എന്നാൽ ആ സന്തോഷത്തിന് മൂന്ന മിനിറ്റ് മാത്രമെ ആയുസ്സുണ്ടായിരുന്നുള്ളു. 88 -ാം മിനിറ്റില്‍ കോര്‍ണറില്‍ നിന്ന് അഫ്ഗാന്‍ ഗോള്‍ മടക്കി. ഹെഡറിലൂടെ സുബൈര്‍ അമിരിയാണ് ഗോള്‍ നേടിയത്.
എന്നാല്‍ ഇന്‍ജുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ സഹലിന്റെ അത്യുഗ്രൻ ഗോളിൽ ഇന്ത്യ ജയം സ്വന്തമാക്കുകയായിരുന്നു. മലയാളി താരമായ ആഷിഖ് കുരുണിയന്‍ നല്‍കിയ പാസില്‍ നിന്ന് സഹൽ പന്ത് വലയിലെത്തിച്ചതോടെ മലയാളിത്തനിമയുള്ള ഗോളിലൂടെ ഇന്ത്യയ്ക്ക് ആവേശ ജയം.
No comments