Breaking News

ആവശ്യക്കാരുണ്ട്.. സാധനമില്ല.. ഏറെ ജനകീയമായ ചീമേനി തുറന്ന ജയിൽ ചപ്പാത്തിയും ബിരിയാണിയും വിൽപ്പന നിലച്ചിട്ട് കാലങ്ങളായി


ചീമേനി: ചീമേനി തുറന്ന ജയിലിലെ ചപ്പാത്തിക്കും ബിരിയാണിക്കും ആവശ്യക്കാരേറെയു ണ്ടെങ്കിലും പഴയതുപോലെ ലഭ്യമല്ല. ഇപ്പോൾ ജയിൽ കഫ്റ്റീരിയയിലും ചെറുവത്തൂരിലും മാത്രമേ ഇവയുടെ വിതരണമുള്ളൂ. മുൻപ് എട്ടോളം കേന്ദ്രങ്ങളിൽ ജയിൽ ഭക്ഷ്യവിഭവങ്ങൾ ലഭ്യമായിരുന്നു. വിതരണത്തിന് വാഹന മില്ലാത്തതാണ് പ്രധാന കാരണം.

മുൻപ് കാഞ്ഞങ്ങാട്, നീലേശ്വരം, പരിയാരം, ചെറുപുഴ, വെള്ളരിക്കുണ്ട്, പയ്യന്നൂർ, തൃക്കരിപ്പൂർ എന്നിവിടങ്ങളിലൊക്കെ  ജയിൽ ചപ്പാത്തിയും ബിരിയാണിയും വാഹനത്തിൻ വിൽപ്പന നടത്തിയിരുന്നു. അന്ന് ജയിൽ ഭക്ഷ്യ യൂണിറ്റിൽനിന്ന് മാസം 30 ലക്ഷം രൂപവരെ വരുമാനം ലഭിച്ചിട്ടുണ്ട്. കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള ഭക്ഷണം ലഭിക്കുന്നതാണ് തുറന്ന ജയിൽ വിഭവങ്ങൾ ജനകീയമാവാൻ കാരണം.

No comments