Breaking News

വിനോദ് ആലന്തട്ട , പി.വി. ഷാജികുമാർ, വത്സൻ പിലിക്കോട് എന്നിവർക്ക് കാഞ്ഞങ്ങാട് യൂണിവേഴ്‌സൽ കോളേജ് സിൽവർ ജൂബിലി പുരസ്കാരം


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പ്രവർത്തിച്ചു വരുന്ന യൂണിവേഴ്‌സൽ കോളേജിൻ്റെ സിൽവർ ജൂബിലി ആഘോഷം  ഏപ്രിൽ 30ന് കാഞ്ഞങ്ങാട് വ്യാപാരഭവനിൽ നടക്കുന്നമെന്ന്

ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സിൽവൽ ജൂബിലിയുടെ  ഭാഗമായി സാംസ്‌കാരിക സമഗ്രസംഭാവനയ്ക്ക് രംഗത്തെ വത്സൻ പിലിക്കോട്, സാഹിത്യ രംഗത്തെ സക്രിയമായ ഇടപെടലിന് പി.വി. ഷാജികുമാർ, ദൃശ്യ മാധ്യമ പ്രവർത്തന രംഗത്തെ മികവിന് വിനോദ് ആലന്തട്ട എന്നിവർക്ക് സിൽവർ ജൂബിലി പുരസ്കാരം നൽകും.

10000 രൂപയും അഗസ്ത്യാർജ്ജുൻ രൂപകല്പന ചെയ്‌ത ശില്‌പവുമാണ് പുരസ്കാരം.

രാവിലെ 10ന്   ആഘോഷ പരിപാടി കാഞ്ഞങ്ങാട് നഗരസഭ ചെയർ പേഴ്‌സൺ കെ വി സുജാത ടീച്ചർ ഉദ്ഘടനം ചെയ്യും. കോളേജ്പ്രിൻസിപ്പൽ  ഗോപാലൻ ആട്ടക്കാട് അദ്ധ്യക്ഷനാവും.

കവിയും പ്രഭാഷകനുമായ ഗണ പൂജാരി മുഖ്യ പ്രഭാഷണം നടത്തും. നാടൻ പാട്ട് കലാകാരി ജയരഞ്ജിത മുഖ്യതിഥിയാവും. കേരളത്തിന്  പുറത്തും വിദേശ രാജ്യങ്ങളിലുമായി വിവിധ തുറകളിൽ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുന്ന ആയിരക്കണക്കിന് പ്രതിഭകൾ സ്ഥാപനത്തിന്റെ സംഭാവനയാണ്. പൂർവ്വവിദ്യാർത്ഥികളുടെ കൂടി സഹകരണത്തോടെ നടത്തപ്പെടുന്ന സിൽവർ ജൂബിലി ആഘോഷം സംഘടിപ്പിക്കുന്നത്. 

 പ്രസ്ഫോറം സെക്രട്ടറി

ബാബു കോട്ടപ്പാറ,

യൂണിവേഴ്‌സൽ കോളേജ് ഡയറക്‌ടർ

എ വി രാഘവൻ മാസ്റ്റർ,പാരലൽ കോളേജ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് 

 കെ വി എം ഷെരീഫ് 

കപ്പിൽ, സ്കോളർ കോളേജ്

 മാനേജിങ് ഡയറക്‌ടർ

വിജയൻ മാസ്റ്റർ,

യൂണിവേഴ്‌സൽ കോളേജ് മാനേജർ

സുരേഷ് കുമാർ പുല്ലൂർ,പൂർവവിദ്യാർത്ഥി യു എ ഇ കമ്മിറ്റി

പ്രതിനിധി വിജയ് സായ്, പ്രോഗ്രാം കമ്മിറ്റിചെയർമാൻസുരേന്ദ്രൻ കൂവപ്പൊയിൽ ,

 യൂണിവേഴ്‌സൽ കോളേജ്പൂർവ വിദ്യാർത്ഥികളായ 

എം. സതീശൻ, അസിയത്ത് അസ്തന എന്നിവർ ആശംസകൾ നേരും.

  പ്രോഗ്രാം കമ്മിറ്റികൺവീനർ

 ജയകുമാർ

നെല്ലിത്തറ

സ്വാഗതവും

അദ്ധ്യാപകൻ  ജോയിഷ് മുത്തു നന്ദിയും പറയും.

തുടർന്ന് യൂണിവേഴ്സ‌ൽ കോളേജ് വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികൾ.

വൈകി 3 മണി മുതൽ  നാടൻ പാട്ട് അക്കാദമി അവാർഡ് ജേതാവുമായ സുഭാഷ് അറുകര അവതരിപ്പിക്കുന്ന 'പാട്ടരങ്ങ് ' നടക്കും.

 വാർത്ത സമ്മേളനത്തിൽ 

യൂണിവേഴ്‌സൽ കോളേജ് മാനേജർ

സുരേഷ് കുമാർ പുല്ലൂർ,

വിജേഷ് കരി ,പ്രോഗ്രാം കമ്മിറ്റിചെയർമാൻസുരേന്ദ്രൻ കൂവപ്പൊയിൽ ,

ജോയിഷ് മുത്തു എന്നിവർ സംബന്ധിച്ചു.

No comments