Breaking News

പടക്കകട ലൈസൻസ് പുതുക്കാൻ കൈക്കൂലി: കണ്ണൂർ തഹസിൽദാർ റിമാൻഡിൽ


കണ്ണൂർ : പടക്കകടയുടെ ലൈസൻസ് പുതുക്കുന്നതിനായി 3000 രൂപ തുടർന്ന് ജഡ്ജി ഇന്ന് രാവിലെ മെഡിക്കൽ കോളേജിൽ എത്തി സുരേഷ് ചന്ദ്രബോസിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു. വാങ്ങി വിജിലൻസിന്റെ പിടിയിലായ കണ്ണൂർ തഹസിൽദാരെ റിമാൻഡ് ചെയ്തു.

ഇന്നലെ അറസ്റ്റിൽ ആയതിനുശേഷം ദേഹ പരിശോധനക്കായി കണ്ണൂർ ആശുപത്രിയിൽ എത്തിയപ്പോൾ ശാരീരിക അസ്വസ്ഥതയെ തുടർന്ന് പരിയാരത്ത് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ഇന്ന് മജിസ്ട്രറ്റ് പരിയാരം മെഡിക്കൽ കോളേജിൽ എത്തിയാണ് കോടതി നടപടി പൂർത്തിയാക്കി സുരേഷ് ചന്ദ്ര ബോസിനെ റിമാൻഡ് ചെയ്തത്.

കണ്ണൂർ താലൂക്കിലെ ഒരു പടക്കകടയുടെ ലൈസൻസ് പുതുക്കുന്നതിനായി 3000 രൂപ വാങ്ങിയതിനാണ് ഇയാളെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. പടക്ക കടയുടെ ഉടമ ലൈസൻസ് പുതുക്കുന്നതിനായി സുരേഷ് ചന്ദ്രബോസിനെ സമീപിച്ചപ്പോൾ 3000 രൂപ ആവശ്യപ്പെടുകയായിരുന്നു.

കടയുടമ വിവരം വിജിലൻസിനെ അറിയിച്ചതിനെ തുടർന്ന് വിജിലൻസിന്റെ നിർദ്ദേശപ്രകാരം തഹസീൽദാരെ സമീപിച്ചപ്പോൾ രാത്രി കല്യാശ്ശേരിയിലെ വീട്ടിൽ പണം എത്തിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് കടയുടമ തഹസീൽദാർ സുരേഷ് ചന്ദ്രബോസിന്റെ കല്യാശ്ശേരിയിലെ വീട്ടിലെത്തി പണം കൈമാറുകയും രാത്രി 9 ഓടെ വിജിലൻസ് സംഘം സുരേഷ് ചന്ദ്രബോസിന്റെ വീട്ടിലെത്തി പരിശോധന നടത്തി കടയുടമ കൈമാറിയ പണം കണ്ടെത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

No comments