ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ ഭീഷണി നീലേശ്വരത്തെ ഡോക്ടറുടെ 1.10 കോടി നഷ്ടമായി
നീലേശ്വരം: ഡിജിറ്റല്‍ അറസ്റ്റിന്‍റെ പേരില്‍ നീലേശ്വരത്തെ പ്രമുഖ ഡോക്ടറുടെ 1.10 കോടി രൂപ നഷ്ടമായതായി പരാതി. 80 കാരനായ ഡോക്ടറാണ് തട്ടിപ്പിനിരയായത്. പണം ഡോക്ടര്‍ നല്‍കിയ പരാതിയിന്മേല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഡിസംബര്‍ നാലിനും 15നുമിടയിലുള്ള ദിവസങ്ങളില്‍ മൂന്നു തവണകളായാണ് പണം തട്ടിയെടുത്തത്. പോലീസെന്ന വ്യാജേന വിളിച്ചാണ് സംഘം ഡോക്ടറുടെ പണം തട്ടിയെടുത്തത്. മൂന്നാം തവണയും അക്കൗണ്ടില്‍ നിന്ന് പണം പോയതോടെയാണ് താന്‍ തട്ടിപ്പിനിരയായെന്ന കാര്യം ഡോക്ടര്‍ക്ക് മനസ്സിലായതെന്ന് പറയുന്നു. എന്നാല്‍ ഡിജിറ്റല്‍ അറസ്റ്റ് എന്ന സംവിധാനം ഇല്ലെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സൈബര്‍ പോലീസ് അറിയിച്ചു. തട്ടിപ്പുകാര്‍ ഏതുവിധത്തിലും വരുമെന്നും ഇത്തരം തട്ടിപ്പുകാര്‍ വിളിക്കുകയാണെങ്കില്‍ ഉടന്‍ വിവരം സൈബര്‍ പോലീസിനെ അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം ഡിജിറ്റല്‍ അറസ്റ്റ് എന്ന വ്യാജേന പണം തട്ടുന്ന അന്താരാഷ്ട്ര സംഘത്തിനു കാസര്‍കോട് ജില്ലയില്‍ റിക്രൂട്ടിംഗ് ഏജന്‍റുമാര്‍ ഉള്ളതായി സംശയം ഉയര്‍ന്നിട്ടുണ്ട്. ഏജന്‍റുമാര്‍ നല്‍കുന്ന ഫോണ്‍ നമ്പരുകളിലാണ് തട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുന്നതെന്നും സൂചനയുണ്ട്.
No comments