Breaking News

അഞ്ജലിക്കും റോയ് വയലാട്ടിനും നിർണായകം; മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും


കൊച്ചി: ‌പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ട്, അഞ്ജലി റീമാ ദേവ്, സൈജു തങ്കച്ചൻ എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി വീണ്ടും പരിഗണിക്കും. പരാതിക്കാർ തങ്ങളെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ചുവെന്ന വാദത്തിലാണ് പ്രതികൾ. കോടതിയിൽ സമാന വാദം തന്നെയായിരിക്കും ഇന്നും മൂവരും ഉന്നയിക്കുക. നേരത്തെ പെൺകുട്ടിയുടെ രഹസ്യ മൊഴി പരിശോധിച്ച ശേഷമായിരിക്കും ഹർജി പരിഗണിക്കുകയെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

മോഡലുകളുടെ അപകട മരണത്തിന്റെ പേരിൽ ചിലർ തന്നെ പ്രത്യേക ലക്ഷ്യത്തോടെ കേസുകളിൽ കുടുക്കാൻ ശ്രമിക്കുകയാണ്. അതിന്റെ ഭാഗമായാണ് പുതിയ കേസെന്ന് റോയ് വയലാട്ട് അടക്കമുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. നേരത്തെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച കോടതി പ്രതികളുടെ അറസ്റ്റ് തടഞ്ഞിരുന്നു. ഹർജി കോടതി തള്ളിയാൽ അറസ്റ്റിലേക്ക് നീങ്ങാനുള്ള സാധ്യതകളേറെയാണ്.2021 ഒക്ടോബർ 20 ന് റോയിയുടെ ഉടമസ്ഥതയിലുള്ള നമ്പർ 18 ഹോട്ടലിൽ വച്ച് പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശിയായ യുവതിയും പ്രായപൂർത്തിയാകാത്ത മകളും നൽകിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്. ഹോട്ടലിലെത്തിയ യുവതിയെയും മകളെയും ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പരാതിക്കാരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രതിയായ അഞ്ജലി ഒളിവിലിരുന്ന് നിരന്തരം വേട്ടയാടുകയാണെന്നും പരാതിക്കാരി പറഞ്ഞു.

No comments