Breaking News

ഇന്ന് ഷഹനയുടെ പിറന്നാള്‍; 'തൂങ്ങിമരിക്കാനുള്ള കരുത്തൊന്നും അവള്‍ക്കില്ല, കൊന്നതാണ്'; ദുരൂഹതയാരോപിച്ച് കുടുംബം


കോഴിക്കോട്: നടിയും മോഡലുമായ കാസര്‍ഗോഡ് സ്വദേശി ഷഹനയുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം. ഷഹനയെ ഭര്‍ത്താവ് സജാസും വീട്ടുകാരും ചേര്‍ന്ന് കൊന്നതാണെന്ന് അമ്മ ആരോപിച്ചു. ഭര്‍തൃവീട്ടുകാര്‍ മകളെ നിരന്തരം വീട്ടുകാര്‍ പീഡിപ്പിച്ചിരുന്നു, തങ്ങള്‍ മുമ്പ് മകളെ കാണാന്‍ വന്നപ്പോള്‍ ഭീഷണിപ്പെടുത്തി മടക്കി അയച്ചെന്നും അമ്മ പറയുന്നു. 'പെരുന്നാള്‍ കഴിഞ്ഞ് വരാമെന്ന് പറഞ്ഞിരുന്നു. എന്റെ മോള് മരിക്കില്ല. ജീവിച്ച് കാണിക്കാം എന്നായിരുന്നു അവള്‍ എപ്പോഴും പറഞ്ഞോണ്ടിരുന്നത്. എന്റെ മകളെ കൊന്നതാണ്. 25 പവന്‍ കല്ല്യാണത്തിന് കൊടുത്തിരുന്നു. അതെല്ലാം അവര്‍ എടുത്തു, വീട്ടുകാരും മകളെ നിരന്തരം പീഡിപ്പിച്ചിരുന്നു. ഞങ്ങളെ മകളെ കാണാന്‍ വന്നിരുന്നു. അവന്‍ ഞങ്ങളെ ഭീഷണിപ്പെടുത്തി ഞങ്ങള്‍ പകുതിയില്‍വെച്ച് മടങ്ങി പോയി. പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്ന് അവന്റെ കൂട്ടുകാരൊക്കെ എത്തി അനുനയിപ്പിച്ച് കൊണ്ടുപോവുകയായിരുന്നു. എന്റെ മകളെ കൊന്നതാ.' അമ്മ ആവര്‍ത്തിച്ചു.

കൊലപാതകമാണെന്ന് ഷഹനയുടെ ബന്ധുവും ആരോപിച്ചു. വീട്ടുകാര്‍ കൊല്ലുമെന്ന് അവള്‍ ഭയന്നിരുന്നു. ഷഹനയുടെ പിറന്നാളാണ് ഇന്ന്. എല്ലാവരേയും ക്ഷണിച്ചിരുന്നു. എന്നാല്‍ മരണപ്പെട്ടതായി രാത്രി ഒരു മണിക്കാണ് അറിയിക്കുന്നത്. സജാസോ ബന്ധുവോ ഇക്കാര്യം വിളിച്ച് അറിയിച്ചിരുന്നില്ല, പകരം പുറത്തുള്ളവരാണ് ഫോണില്‍ ബന്ധപ്പെട്ടതെന്നും ബന്ധു പറഞ്ഞു. 'ഷഹന നടിയും മോഡലുമാണ്. ജ്വല്ലറി പരസ്യത്തിലൊക്കെ അഭിനയിച്ചിട്ടുണ്ട്. ഇതൊരു കൊലപാതകമാണ്. തൂങ്ങിമരിക്കാനുള്ള കരുത്തൊന്നും ഷഹനക്കില്ല. അങ്ങനെ ചെയ്യില്ല അവള്‍. അങ്ങനെയൊരു പ്രശ്‌നം ഉണ്ടായിട്ടില്ല. സഹോദരന്‍ അവളുമായി സംസാരിച്ചിരുന്നു. എന്നെ ഇവര്‍കൊല്ലുമെന്ന് അവള്‍ പറഞ്ഞിരുന്നു. എനിക്ക് ജീവിതം മടുത്തു, അവളുടെ പിറന്നാളാണ് ഇന്ന്. എല്ലാവരേയും ക്ഷണിച്ചിരുന്നു. രാത്രി ഒരു മണിക്കാണ് ഫോണ്‍ വരുന്നത്. ഇവന്‍ ഒരു ഫ്രോഡ് ടീമില്‍പെട്ട ആളാണ്. അവനോ അവന്റെ വീട്ടുകാരോ അല്ല മരണവിവരം അറിയിക്കുന്നത്. പുറത്തുള്ളവരാണ്. സാമ്പത്തിക ബുദ്ധിമുട്ടൊന്നുമില്ല. എനിക്ക് ജോലിയുണ്ട്, സ്വന്തം നിലയ്ക്ക് നില്‍ക്കാന്‍ കഴിയുമെന്ന് അവള്‍ പറയുമായിരുന്നു. അവള്‍ വളരെ ബോള്‍ഡായിരുന്നു. ജനലില്‍ തൂങ്ങിയെന്ന് അവന്‍ അവകാശപ്പെടുന്നതാണ്. അതിന്റെ വാസ്തവം പരിശോധിക്കണം. സജാതിന്റെ പങ്ക് അറിയിക്കണം.'

ഷഹനയ്ക്ക് സിനിമയില്‍ നിന്നും ലഭിക്കുന്ന പ്രതിഫലം ഭര്‍ത്താവ് നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്ന് സഹോദരനും പറഞ്ഞു.


No comments