Breaking News

പെരിയ ചെർക്കാപാറ നാടിനെ കണ്ണീരിലാഴ്ത്തി വിദ്യാർത്ഥികളുടെ മുങ്ങിമരണം



ദില്ജിത്ത്, നന്ദഗോപൻ എന്നിവരാണ് മരിച്ചത്. ചെര്ക്കപ്പാറ സര്ക്കാര് സ്കൂളിന് സമീപത്തെ കുളത്തിലാണ് കുട്ടികള് അപകടത്തില്പ്പെട്ടത്.ഇന്നലെ വൈകിട്ട് ആറു മണിയോട് കൂടിയായിരുന്നു സഭവം.ആറ് പേരടങ്ങിയ സംഘം സ്കൂളിനടുത്തെ കുളത്തില് കുളിക്കാനെത്തിയതായിരുന്നു.

കുളിക്കുന്നതിനിടെ കുളത്തിലെ ചെളിയില് അപകടത്തില്പ്പെടുകയായിരുന്നു. സംഘത്തിലുണ്ടായ കുട്ടികള് നാട്ടുകാരെ വിവരം അറിയിച്ചു,നാട്ടുകാര് നടത്തിയ തിരച്ചിലില് ദില്ജിത്തിന്റെ മൃതദേഹം ലഭിച്ചു.

ചെളിയില് പൂണ്ട രണ്ടാമത്തെ മൃതദേഹം കണ്ടെടുക്കാന് സാധിക്കാത്തതിനെ തുടര്ന്ന് കാസര്കോഡ് നിന്ന് ഫയര്ഫോഴ്സെത്തിയാണ് നന്ദഗോപന്റെ മൃതദേഹം പുറത്തെടുത്തത്.വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചതിന്റെ ഞെട്ടലില്‍ നിന്നും വിട്ടുമാറാതെ പെരിയ ചെര്‍ക്കാപ്പാറ നിവാസികള്‍.

നന്ദഗോപന്റെയും ദില്‍ജിത്തിന്റെയും വേര്‍പാട് വിശ്വസിക്കാനാവാതെ രക്ഷാ പ്രവർത്തനത്തിന് ഇറങ്ങിയവരുടെയും നാട്ടുകാരുടെയും കണ്ണ് നനയിച്ചു,ഇന്ന് വൈകിട്ടാണ് നാടിനെ നടുക്കിയ ദാരുണമായ സംഭവം നടന്നത്.തിരച്ചിലൊടുവില്‍ കണ്ടെത്തിയ ഉടനെ ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയതിനാല്‍ ജീവൻ തിരിച്ചു കിട്ടും എന്ന പ്രതീക്ഷയിലും പ്രാര്‍ത്ഥനയിലുമായിരുന്നു നാട് മൂഴുവന്‍.

എന്നാല്‍ ഇവരെയെല്ലാം നിരാശരാക്കി ഇരുവരെയും മരണം തട്ടിയെടുക്കുകയായിരുന്നു.കാസര്കോഡ് ജില്ലയില് മൂന്ന് ദിവസത്തിനിടെ സംഭവിക്കുന്ന മൂന്നാമത്തെ മുങ്ങിമരണമാണ് ഇത്. നേരത്തെ കാക്കടവ് പുഴയില് കുളിക്കാനിറങ്ങിയ വിദ്യാര്ത്ഥിയും മുങ്ങി മരിച്ചിരുന്നു.

No comments