Breaking News

മരുന്ന് വിൽക്കാനെന്ന വ്യാജേനെ വീട്ടിലെത്തി ചുറ്റിക കൊണ്ട് തലയ്ക്കടിച്ച്‌ വീഴ്ത്തി സ്വർണ്ണം കവർന്നു, വീട്ടമ്മയ്ക്ക് ഗുരുതരം


കണ്ണൂര്‍: കണ്ണൂര്‍ കുറുമാത്തൂരില്‍ വയോധികയെ ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി മൂന്നര പവന്‍ സ്വര്‍ണ്ണ മാല കവര്‍ന്നു.

കീരിയാട്ടെ തളിയന്‍ വീട്ടില്‍ കാര്‍ത്ത്യായിനിക്ക് നേരെ ആണ് അക്രമം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇവരെ തളിപ്പറമ്ബിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. നാടന്‍ മരുന്നുകള്‍ വില്‍ക്കാനെന്ന വ്യാജേന എത്തിയ ആളാണ് ആക്രമണത്തിന് പിന്നില്‍. മരുന്ന് വാങ്ങാന്‍ താല്‍പര്യമില്ല എന്നറിയിച്ചപ്പോള്‍ കുടിക്കാനായി ഇയാള്‍ വെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുക്കാനായി വീട്ടിനകത്തേക്ക് പോയ കാര്‍ത്ത്യായിനിയെ പുറകില്‍ നിന്ന് ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. മൂന്നരക്ക് മകന്‍ വീട്ടിലെത്തുമ്ബോഴാണ് അമ്മ രക്തത്തില്‍ കുളിച്ച്‌ കിടക്കുന്നത് കാണുന്നത്. തുടര്‍ന്ന് ഇവരെ തളിപ്പറമ്ബ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാര്‍ത്ത്യായിനിയുടെ തലയില്‍ 36 തുന്നലുകലുണ്ട്. തലയോട്ടിക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തളിപ്പറമ്ബ് സി.ഐ അന്വേഷണം ആരംഭിച്ചു.

No comments