Breaking News

പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയ കേസിൽ ഖത്തീബിനെ പടന്നക്കാടുനിന്നും അറസ്റ്റ് ചെയ്തു



കാഞ്ഞങ്ങാട്: പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയ പോക്സോ കേസ് പ്രതിയായ ഖത്തീബിനെ പടന്നക്കാട് നിന്നും ആദൂർ സി ഐ എ.അനിൽകുമാറും സംഘവും അറസ്റ്റുചെയ്തു.

പടന്നക്കാട് മേൽപ്പാലത്തിന് സമീപത്തെ പള്ളിയിലെ ഖത്തീബും മദ്രസാ അധ്യാപകനുമായ കർണ്ണാടക സ്വദേശി സുബൈർ ദാരിമിയെയാണ് ഇന്ന് ഉച്ചയോടെ സിഐയുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്ത്,

ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പള്ളിയിൽ ഖത്തീബായിരിക്കെയാണ് ഇയാൾ ആൺകുട്ടിയെ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കിയത്.

സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ ആദൂർ പോലീസ് കേസെടുത്തപ്പോൾ ഇയാൾ ആദൂരിൽ നിന്നും ഒളിവിൽ പോവുകയായിരുന്നു. പിന്നീടാണ് പടന്നക്കാട്ടെ പള്ളിയിൽ ഖ ത്തീബും അധ്യാപകനുമായെത്തിയത്. ഇതറിഞ്ഞതിനെ തുടർന്ന് രക്ഷിതാക്കൾ പോലീസിനെ അറിയിക്കുകയായിരുന്നു,

ആദൂരിൽ ജമാഅത്തിന് കീഴിലുള്ള ദർസിൽ അധ്യാപകനായിരിക്കെ മതപഠനത്തിനെത്തിയ കുട്ടിയെ നിരന്തരം പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കുകയായിരുന്നു. പീഡനം സഹിക്കാൻ 
കഴിയാതെയാണ് കുട്ടി രക്ഷിതാക്കളെ വിവരം അറിയിച്ചത്.


ആദൂർ സിഐ അനിൽകുമാറിനോ ടൊപ്പം എസ്ഐ രത്നാകരൻ, സീനിയർ പോലീസ് ഓഫീ സർമാരായ രാമചന്ദ്രൻനായർ, അജയ് വിൽസൻ, സന്ദീപ്,ഹരീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു

No comments