ബന്തടുക്ക കാസർഗോഡ് റൂട്ടിലെ കെഎസ്ആർടിസി ജീവനക്കാർക്ക് ക്രൂര മർദ്ദനം
വെള്ളരിക്കുണ്ട് : ബന്തടുക്കയില്‍ നിന്ന് കാസര്‍കോട്ടെയ്ക്ക് സര്‍വ്വീസ് നടത്തുകയായിരുന്ന കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ക്രൂര മര്‍ദ്ദനം. ഇന്ന് രാവിലെ അഞ്ചാമൈലില്‍ വച്ച് സുജിത ബസ്സിന്റെ ഡ്രൈവറും കണ്ടക്ടറും ചേര്‍ന്നാണ് കെ എസ് ആര്‍ ടി സി കണ്ടക്ടറെ ഭീകരമായി മര്‍ദ്ദിച്ചത്. പഴക്കം ചെന്ന വണ്ടികള്‍ക്ക് താല്‍ക്കാലിക പെര്‍മിറ്റെടുത്ത് കെഎസ്ആര്‍ടിസി ബസ്സ് സര്‍വ്വീസ് തടസ്സപ്പെടുത്താന്‍ കുറെ നാളുകളായി പ്രസ്തുത ബസ്സിന്റെ ജീവനക്കാരനും മുതലാളിയുമായ ബിജു ശ്രമം നടത്തിവരികയാണെന്ന് കെ എസ് ആര്‍ ടി സി തൊഴിലാളികള്‍ പറയുന്നു.
ഇതിന്റെ ഭാഗമായി കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് കുറ്റിക്കോലില്‍ വച്ച് കെഎസ്ആര്‍ടിസി ബസ്സിന്റെ ചാവി ഊരി ചാടുകയും ഡ്രൈവര്‍ സുരേഷ് ബാബുവിനെ മര്‍ദ്ദിക്കുകയും ചെയതിരുന്നു. ഇത് സംബന്ധിച്ച കേസ് നിലവിലുണ്ട്. ഉപാധികളോടെ ജാമ്യത്തിലിറങ്ങിയ പ്രതി തന്നെയാണ് ഇന്നും കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ലിബിനെ ഭീകരമായി മര്‍ദ്ദിച്ചത്. ഇതിനെതിരെ ശക്തമായ പ്രതികരണങള്‍ പൊതുജനങ്ങളില്‍ നിന്നും ഉണ്ടാകണമെന്നും കെഎസ്ആര്‍ടിസി സര്‍വ്വീസ് സംരക്ഷിക്കാനാവശ്യമായ ശക്തമായ നടപടികള്‍ക്ക് എല്ലാവരുടെയും പിന്തുണ ഉണ്ടാകമെന്നും-യൂനിയന്‍ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
No comments