Breaking News

ശസ്ത്രക്രിയക്കായി കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ത്രീ മരിച്ചു


കാഞ്ഞങ്ങാട്: ഗർഭപാത്രത്തിലെ പാട നീക്കൽ ശസ്ത്രക്രിയക്കായി കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ത്രീ മരിച്ചു.

ചെറുവത്തൂർ മടക്കര കടാംകോട്ടെ പ്രകാശൻ്റെ ഭാര്യ നയന (32) ആണ് മരിച്ചത്. സംഭവത്തിൽ ചികിൽസ പിഴവ് ആരോപിച്ച് ബന്ധുക്കൾ എത്തിയതോടെ ആശുപത്രി പരിസരത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു. കിഴക്കുംകര കുശവൻകുന്നിലെ ശശിരേഖ മൾട്ടിസ്പെഷാലിസ്റ്റി ഹോസ്പിറ്റലിൽ ആണ് സംഭവം.

ചൊവ്വാഴ്ച രാവിലെ ഗർഭ പാത്രത്തിന്റെ പാട നീക്കൽ ശസ്ത്രക്രിയക്കായി പ്രവേശിപ്പിക്കപ്പെട്ടത്. ശസ്ത്രക്രിയക്കിടെ ഗുരുതരനിലയിലായ യുവതിയെ മംഗലാപുരത്ത് കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു. തിരിച്ച് മൃതദേഹം ആശുപത്രിയിലെത്തിച്ചു.

ബി.പി കുറഞ്ഞത് മൂലമുള്ള മൈനർ ഹൃദയഘാതത്തെത്തുടർന്നാണ് നയന മരിച്ചതെന്ന് ആസ്പത്രി അധികൃതർ പറഞ്ഞുവെങ്കിലും ഇതു സംബന്ധിച്ച് ചികിൽസിച്ച ഡോക്ടറുടെ വിശദീകരണം കേൾക്കാതെ മടങ്ങി പോകില്ലെന്ന് ബന്ധുക്കൾ പറഞ്ഞതോടെ സ്ഥലത്ത് ഏറെ നേരം സംഘർഷാവസ്ഥയുണ്ടായി എസ് ഐ കെ പി സതീഷിന്റെ നേതൃത്വത്തിൽ പോലീസ് സംഘവും ആശുപത്രിയിൽ എത്തി. പരവനടുക്കത്തെ കെ.ടി കരുണാകരൻ പുല്ലൂർ മധുരമ്പാടിയിലെ സുജാതയുടെയും മകളാണ് മരിച്ച നയന.ഏക മകൾ ഇശ പ്രകാശ്. സഹോദരൻനിതിൻ

No comments