ബളാലിൽ നിന്നൊരു അമേരിക്കൻ ജഡ്‌ജ് അമേരിക്കയിലെ ജില്ലാ ജഡ്‌ജായി നിയമിതനായി ബളാലുകാരൻ സുരേന്ദ്രൻ കെ പട്ടേൽ
വെള്ളരിക്കുണ്ട് : അമേരിക്കയിലെ 240ാം നമ്പർ ജില്ലാ ജഡ്‌ജായി ബളാലുകാരൻ സുരേന്ദ്രൻ കെ പട്ടേൽ. ഡെമോക്രാറ്റിക് പാർടി സ്ഥാനാർഥിയായി ജയിച്ചാണ് ജഡ്‌ജായത്. ബളാലിലെ പരേതനായ കോരന്റെയും ജാനകിയുടെയും മകനാണ്.
അഭിഭാഷകനായി സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നതയിനിടയിലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. ഹൂസ്‌റ്റണിൽ സിവിൽ, ക്രിമിനൽ, ലേബർ, വ്യവസായ രംഗങ്ങളിൽ കഴിവുതെളിയിച്ച അഭിഭാഷകൻ കൂടിയാണ്. യൂണിവേഴ്സിറ്റി ഓഫ് ഫസ്റ്റ് ലോ സെന്ററിൽ നിന്നും എൽഎൽഎം നേടി അറ്റോർണിയായി പ്രവർത്തിക്കുകയായിരുന്നു. അമ്പതു ശതമാനത്തിലധികം വോട്ടു നേടിയാണ് സുരേന്ദ്രൻ ജയിച്ചത്.
ബളാൽ ഗവ. ഹൈസ്‌കൂൾ,എളേരിത്തട്ട് നായനാർ സ്‌മാരക ഗവ കോളേജ്, പയ്യന്നൂർ കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. ഹൊസ്‌ദുർഗ് ബാറിലും അഭിഭാഷകനായി. 2003 ലാണ് ഭാര്യ ശുഭയോടൊപ്പം അമേരിക്കയിൽ എത്തിയത്. ശുഭ അവിടെ നഴ്‌സാണ്. വിദ്യാർഥികളായ അനഘയും സാന്ദ്രയുമാണ് മക്കൾ
No comments