മുൾമുനയിൽ മലയോരം
രാജപുരം: കള്ളാർ, പനത്തടി പഞ്ചായത്തുകളിൽ ആശങ്ക വിതച്ച് സമൂഹവ്യാപനം. പൂടംകല്ലിലെ മൂന്ന് ഓട്ടോറിക്ഷ ഡ്രൈവർമാർക്കും കോളിച്ചാലിലെ വ്യാപാരിക്കും അതേ കടയിലെ ജീവനക്കാരനും ഇന്നലെ രോഗം സ്ഥിരീകരിച്ചു.
പൂടംകല്ല് താലൂക്ക് ആശുപത്രിയോട് ചേർന്നുള്ള സ്റ്റാൻഡിലെ അയ്യങ്കാവ്, മുണ്ടമാണി സ്വദേശികളായ ഓട്ടോഡ്രൈവർമാർക്കാണ് രോഗം സ്ഥിരീകരിച്ചത്.
രോഗത്തിന്റെ ഉറവിടം അറിവായിട്ടില്ല. ഇതേത്തുടർന്ന് കള്ളാർ പഞ്ചായത്തിൽ ഇന്നും നാളെയും സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഇന്നലെ രാവിലെ പോസിറ്റീവ് റിപ്പോർട്ട് വന്നയുടനെ പൂടംകല്ല്, രാജപുരം, ചുള്ളിക്കര ടൗണുകൾ പൂർണമായും അടപ്പിച്ചു. ഓട്ടോറിക്ഷ തൊഴിലാളികൾക്ക് രോഗം സ്ഥിരീകരിച്ചതോടെ സന്പർക്ക വ്യാപനം വർധിക്കുമോ എന്ന ആശങ്കയിലാണ് പഞ്ചായത്തിലെ ജനങ്ങൾ.
പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ രണ്ടുദിവസത്തേക്ക് അവശ്യ സർവീസുകൾ മാത്രമേ ഉണ്ടാവുകയുള്ളൂ. രണ്ടു ദിവസത്തെ ലോക്ക് ഡൗണിന് ശേഷം ആവശ്യ സർവീസുകൾ മാത്രമേ പഞ്ചായത്തിൽ അനുവദിക്കൂ. കള്ളാർ പഞ്ചായത്തിലെ 10,11 വാർഡുകളിലെ യാത്രകൾക്ക് വിലക്കേർപ്പെടുത്തി. രോഗികളുടെ വീടിന് അടുത്തുവരുന്ന റോഡുകൾ മുഴുവൻ പൂർണമായും അടച്ചിടും. രോഗം റിപ്പോർട്ട് ചെയ്തവരുമായി സന്പർക്കത്തിൽ വന്ന മുഴുവൻ ആളുകളും സ്വയം ക്വാറന്റൈനിൽ പോയി സഹകരിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
കോളിച്ചാലിൽ വീണ്ടും ഒരു വ്യാപാരിക്കും അതേ കടയിലെ ജീവനക്കാരനും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ പനത്തടി പഞ്ചായത്തിലെ സന്പർക്കരോഗബാധിതരുടെ എണ്ണം അഞ്ചായി. ഇതോടെ പഞ്ചായത്തിലെ 14-ാം വാർഡ് കണ്ടെയ്ൻമെന്റ് സോൺ ആയായി പ്രഖ്യാപിച്ചു. ആവശ്യമില്ലാതെ വീടുകളിൽ നിന്ന് ആളുകൾ പുറത്തിറങ്ങാൻ പാടില്ലെന്ന് അധികൃതർ കർശനമായി നിർദേശിച്ചു.
ജാഗ്രതയോടെ ബളാലും വെസ്റ്റ് എളേരിയും
വെള്ളരിക്കുണ്ട്: കോവിഡ് 19 റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ മലയോര പഞ്ചായത്തുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ടാക്സികൾ ഇന്നു മുതൽ ഒറ്റ, ഇരട്ട അക്കമായി സർവീസ് നടത്താൻ തീരുമാനിച്ചു. അതേസമയം വ്യാപാര സ്ഥാപനങ്ങൾക്ക് നേരിയ ഇളവ് നൽകും. രാവിലെ പത്തു മുതൽ വൈകുന്നേരം ആറുവരെയായി പ്രവർത്തന സമയം ക്രമീകരിച്ചു. നിലവിൽ ബളാൽ പഞ്ചായത്തിൽ സമൂഹവ്യാപന സാധ്യത ഇല്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ആവശ്യം വന്നാൽ സെന്റ് ജൂഡ് ആർട്സ് ആൻഡ് സയൻസ് കോളജ് കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രമായി പ്രവർത്തിക്കുവാൻ സജ്ജമായി കഴിഞ്ഞു. വെസ്റ്റ് എളേരി പഞ്ചായത്തിൽ കോവിഡ് കേസുകൾ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്തില്ലെങ്കിലും നിയന്ത്രണങ്ങൾ വർധിപ്പിച്ചു. ഇന്നു മുതൽ ടാക്സികൾ ഒറ്റ, ഇരട്ട അക്ക നമ്പർ ഒന്നിടവിട്ട ദിവസങ്ങളിൽ സർവീസ് നടത്തുവാൻ തീരുമാനിച്ചു.
നർക്കിലക്കാട് പ്രാഥമിക ചികിത്സാകേന്ദ്രം ആരംഭിക്കും. കടകൾ രാവിലെ എട്ടു മുതൽ അഞ്ചു വരെ ആയി തുടരും .
പൂടംകല്ല് താലൂക്ക് ആശുപത്രിയോട് ചേർന്നുള്ള സ്റ്റാൻഡിലെ അയ്യങ്കാവ്, മുണ്ടമാണി സ്വദേശികളായ ഓട്ടോഡ്രൈവർമാർക്കാണ് രോഗം സ്ഥിരീകരിച്ചത്.
രോഗത്തിന്റെ ഉറവിടം അറിവായിട്ടില്ല. ഇതേത്തുടർന്ന് കള്ളാർ പഞ്ചായത്തിൽ ഇന്നും നാളെയും സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഇന്നലെ രാവിലെ പോസിറ്റീവ് റിപ്പോർട്ട് വന്നയുടനെ പൂടംകല്ല്, രാജപുരം, ചുള്ളിക്കര ടൗണുകൾ പൂർണമായും അടപ്പിച്ചു. ഓട്ടോറിക്ഷ തൊഴിലാളികൾക്ക് രോഗം സ്ഥിരീകരിച്ചതോടെ സന്പർക്ക വ്യാപനം വർധിക്കുമോ എന്ന ആശങ്കയിലാണ് പഞ്ചായത്തിലെ ജനങ്ങൾ.
പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ രണ്ടുദിവസത്തേക്ക് അവശ്യ സർവീസുകൾ മാത്രമേ ഉണ്ടാവുകയുള്ളൂ. രണ്ടു ദിവസത്തെ ലോക്ക് ഡൗണിന് ശേഷം ആവശ്യ സർവീസുകൾ മാത്രമേ പഞ്ചായത്തിൽ അനുവദിക്കൂ. കള്ളാർ പഞ്ചായത്തിലെ 10,11 വാർഡുകളിലെ യാത്രകൾക്ക് വിലക്കേർപ്പെടുത്തി. രോഗികളുടെ വീടിന് അടുത്തുവരുന്ന റോഡുകൾ മുഴുവൻ പൂർണമായും അടച്ചിടും. രോഗം റിപ്പോർട്ട് ചെയ്തവരുമായി സന്പർക്കത്തിൽ വന്ന മുഴുവൻ ആളുകളും സ്വയം ക്വാറന്റൈനിൽ പോയി സഹകരിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
കോളിച്ചാലിൽ വീണ്ടും ഒരു വ്യാപാരിക്കും അതേ കടയിലെ ജീവനക്കാരനും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ പനത്തടി പഞ്ചായത്തിലെ സന്പർക്കരോഗബാധിതരുടെ എണ്ണം അഞ്ചായി. ഇതോടെ പഞ്ചായത്തിലെ 14-ാം വാർഡ് കണ്ടെയ്ൻമെന്റ് സോൺ ആയായി പ്രഖ്യാപിച്ചു. ആവശ്യമില്ലാതെ വീടുകളിൽ നിന്ന് ആളുകൾ പുറത്തിറങ്ങാൻ പാടില്ലെന്ന് അധികൃതർ കർശനമായി നിർദേശിച്ചു.
ജാഗ്രതയോടെ ബളാലും വെസ്റ്റ് എളേരിയും
വെള്ളരിക്കുണ്ട്: കോവിഡ് 19 റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ മലയോര പഞ്ചായത്തുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ടാക്സികൾ ഇന്നു മുതൽ ഒറ്റ, ഇരട്ട അക്കമായി സർവീസ് നടത്താൻ തീരുമാനിച്ചു. അതേസമയം വ്യാപാര സ്ഥാപനങ്ങൾക്ക് നേരിയ ഇളവ് നൽകും. രാവിലെ പത്തു മുതൽ വൈകുന്നേരം ആറുവരെയായി പ്രവർത്തന സമയം ക്രമീകരിച്ചു. നിലവിൽ ബളാൽ പഞ്ചായത്തിൽ സമൂഹവ്യാപന സാധ്യത ഇല്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ആവശ്യം വന്നാൽ സെന്റ് ജൂഡ് ആർട്സ് ആൻഡ് സയൻസ് കോളജ് കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രമായി പ്രവർത്തിക്കുവാൻ സജ്ജമായി കഴിഞ്ഞു. വെസ്റ്റ് എളേരി പഞ്ചായത്തിൽ കോവിഡ് കേസുകൾ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്തില്ലെങ്കിലും നിയന്ത്രണങ്ങൾ വർധിപ്പിച്ചു. ഇന്നു മുതൽ ടാക്സികൾ ഒറ്റ, ഇരട്ട അക്ക നമ്പർ ഒന്നിടവിട്ട ദിവസങ്ങളിൽ സർവീസ് നടത്തുവാൻ തീരുമാനിച്ചു.
നർക്കിലക്കാട് പ്രാഥമിക ചികിത്സാകേന്ദ്രം ആരംഭിക്കും. കടകൾ രാവിലെ എട്ടു മുതൽ അഞ്ചു വരെ ആയി തുടരും .
No comments