കണ്ണൂർ ഗവ. മെഡിക്കൽ കോളജിനെതിരെ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നുവെന്ന്
പയ്യന്നൂർ: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ ആൻറിജൻ ടെസ്റ്റിൽ നൂറിലേറെ പേർക്ക് കോവിഡ് പോസിറ്റിവ് എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും സമൂഹ മാധ്യമങ്ങൾ വഴിയുൾപ്പെടെ തെറ്റായ വാർത്ത തയാറാക്കി പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മെഡിക്കൽ സൂപ്രണ്ട് ഡോ. കെ. സുദീപും പ്രിൻസിപ്പൽ ഡോ. കെ.എം. കുര്യാക്കോസും വാർത്താക്കുറിപ്പിൽ അറിയിച്ചു.
സുരക്ഷ മുൻനിർത്തി മെഡിക്കൽ കോളജ് ആശുപത്രിയിലെ ജീവനക്കാർക്കാകെ ആൻറിജൻ ടെസ്റ്റ് നടത്താൻ തീരുമാനിച്ചിരുന്നു. ബുദ്ധിമുട്ടുകൾ അവഗണിച്ച് ഡ്യൂട്ടിക്കെത്തുന്ന ജീവനക്കാരുടെ സുരക്ഷ പ്രധാനമാണ് എന്നതുകൊണ്ടാണ് ടെസ്റ്റ് നടത്താൻ തീരുമാനിച്ചത്.
ഇത് പ്രകീർത്തിക്കുന്നതിനുപകരം തെറ്റായി പ്രചരിപ്പിക്കുന്നത് ഗൂഢലക്ഷ്യത്തോടെയാണ്. പരിയാരത്ത് കോവിഡ്, കോവിഡേതര രോഗികളെ ചികിത്സിക്കാൻ പ്രത്യേക സംവിധാനമുണ്ട്.
ഇതിൽ കോവിഡേതര വിഭാഗത്തിൽ, കോവിഡ് പോസിറ്റിവായ ഒരുരോഗി എത്തിയതോടെ ജീവനക്കാരുടെ സുരക്ഷ മുൻനിർത്തി ചെയ്ത ടെസ്റ്റിൽ ബുധനാഴ്ച ഒരുജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല.
ഗുരുതരാവസ്ഥയിലെത്തിയ ഇൗ രോഗിയുമായി നേരിട്ടിടപഴകിയ നാല് ഡോക്ടർമാർക്കും രണ്ട് നഴ്സുമാർക്കും അസുഖം കണ്ടെത്തിയിരുന്നു. അവരുടെ സ്ഥിതി ആശങ്കയുള്ളതുമല്ല.
ജീവനക്കാരിൽ ബുധനാഴ്ച ആർക്കും പോസിറ്റിവായിട്ടില്ല എന്നിരിക്കെയാണ് 110 പേർക്ക് ആൻറിജൻ ടെസ്റ്റ് നടത്തിയതുെവച്ച്, പരിയാരത്ത് നൂറിലേറേ പേർക്ക് കോവിഡ് പോസിറ്റിവെന്ന് തെറ്റായി പ്രചരിപ്പിക്കുന്നത്.
ഗുരുതരാവസ്ഥയിലുള്ള രോഗികളെ മാത്രമേ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയക്കാവൂ എന്ന നിർദേശം ജില്ല കലക്ടർ മുമ്പാകെ െവച്ചിരുന്നു. ഇതും തെറ്റിദ്ധരിപ്പിക്കാൻ ഉപയോഗിച്ചു. സമൂഹത്തെ പരിഭ്രാന്തരാക്കുന്ന തെറ്റായ പ്രചാരണം തള്ളിക്കളയണമെന്നും ഇരുവരും വാർത്താക്കുറിപ്പിൽ അഭ്യർഥിച്ചു.
സുരക്ഷ മുൻനിർത്തി മെഡിക്കൽ കോളജ് ആശുപത്രിയിലെ ജീവനക്കാർക്കാകെ ആൻറിജൻ ടെസ്റ്റ് നടത്താൻ തീരുമാനിച്ചിരുന്നു. ബുദ്ധിമുട്ടുകൾ അവഗണിച്ച് ഡ്യൂട്ടിക്കെത്തുന്ന ജീവനക്കാരുടെ സുരക്ഷ പ്രധാനമാണ് എന്നതുകൊണ്ടാണ് ടെസ്റ്റ് നടത്താൻ തീരുമാനിച്ചത്.
ഇത് പ്രകീർത്തിക്കുന്നതിനുപകരം തെറ്റായി പ്രചരിപ്പിക്കുന്നത് ഗൂഢലക്ഷ്യത്തോടെയാണ്. പരിയാരത്ത് കോവിഡ്, കോവിഡേതര രോഗികളെ ചികിത്സിക്കാൻ പ്രത്യേക സംവിധാനമുണ്ട്.
ഇതിൽ കോവിഡേതര വിഭാഗത്തിൽ, കോവിഡ് പോസിറ്റിവായ ഒരുരോഗി എത്തിയതോടെ ജീവനക്കാരുടെ സുരക്ഷ മുൻനിർത്തി ചെയ്ത ടെസ്റ്റിൽ ബുധനാഴ്ച ഒരുജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല.
ഗുരുതരാവസ്ഥയിലെത്തിയ ഇൗ രോഗിയുമായി നേരിട്ടിടപഴകിയ നാല് ഡോക്ടർമാർക്കും രണ്ട് നഴ്സുമാർക്കും അസുഖം കണ്ടെത്തിയിരുന്നു. അവരുടെ സ്ഥിതി ആശങ്കയുള്ളതുമല്ല.
ജീവനക്കാരിൽ ബുധനാഴ്ച ആർക്കും പോസിറ്റിവായിട്ടില്ല എന്നിരിക്കെയാണ് 110 പേർക്ക് ആൻറിജൻ ടെസ്റ്റ് നടത്തിയതുെവച്ച്, പരിയാരത്ത് നൂറിലേറേ പേർക്ക് കോവിഡ് പോസിറ്റിവെന്ന് തെറ്റായി പ്രചരിപ്പിക്കുന്നത്.
ഗുരുതരാവസ്ഥയിലുള്ള രോഗികളെ മാത്രമേ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയക്കാവൂ എന്ന നിർദേശം ജില്ല കലക്ടർ മുമ്പാകെ െവച്ചിരുന്നു. ഇതും തെറ്റിദ്ധരിപ്പിക്കാൻ ഉപയോഗിച്ചു. സമൂഹത്തെ പരിഭ്രാന്തരാക്കുന്ന തെറ്റായ പ്രചാരണം തള്ളിക്കളയണമെന്നും ഇരുവരും വാർത്താക്കുറിപ്പിൽ അഭ്യർഥിച്ചു.
No comments