വിഷ്ണുവിൻ്റെ കരവിരുതിൽ വിരിയുന്നത് ജീവൻ തുടിക്കുന്ന തെയ്യരൂപങ്ങൾ..
തൃക്കരിപ്പൂര്‍: തെയ്യവും തെയ്യാട്ടങ്ങളുമടങ്ങുന്ന അനുഷ്ഠാന കര്‍മ്മങ്ങളെ കൊവിഡ് 19 അപഹരിച്ചപ്പോള്‍ വീട്ടകം ദേവസങ്കേതമാക്കി യുവ കലാകാരന്‍. ഇഷ്ടദൈവങ്ങളെ തൊഴുതുവണങ്ങാന്‍ അവസരം ലഭിക്കാതെ കഴിയുന്ന വിശ്വാസികള്‍ക്ക് മുന്നില്‍ ജീവന്‍ തുടിക്കുന്ന ദൈവശില്‍പ്പങ്ങളൊരുക്കിയിരിക്കുകയാണ് വിഷ്ണു കുട്ടമത്ത്.
വീടുപരിസരത്തെ തായനേരി കുറുഞ്ഞി ക്ഷേത്രത്തിലെ തെയ്യങ്ങളുടെ ഉറഞ്ഞാട്ടം കണ്ടുവളര്‍ന്ന വിഷ്ണുവിന് തെയ്യക്കോലങ്ങളുടെ രൂപവും ഭാവങ്ങളും മനഃപാഠമാണ്. കടലാസ്, തുണി, കാഡ്ബോര്‍ഡ് തുടങ്ങിയവ കൊണ്ട് രൂപപ്പെടുത്തിയ മുച്ചിലോട്ട് ഭഗവതി, രക്തചാമുണ്ഡി, മടയില്‍ചാമുണ്ഡി, വടക്കത്തി ഭഗവതി, വെള്ളാരങ്കര ഭഗവതി, ക്ഷേത്രപാലകന്‍ അടക്കം നിരവധി തെയ്യങ്ങള്‍ വിഷ്ണുവിന്റെ പടിഞ്ഞാറ്റയിലും സ്വീകരണമുറിയിലുമായി നിറഞ്ഞു നില്‍ക്കുന്നു.
തെയ്യക്കോല രൂപങ്ങള്‍ക്കായി ആവശ്യക്കാര്‍ തേടിയെത്താറുണ്ടെന്ന് വിഷ്ണു പറഞ്ഞു.
തിരുവനന്തപുരം ഫൈനാര്‍ട്സ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ഈ യുവാവ് വെങ്കല ശില്പ നിര്‍മ്മാണത്തിലും ഇളയച്ഛന്‍ അരവിന്ദന്റെ കീഴില്‍ പരിശീലനം നേടിയിട്ടുണ്ട്. ഓടക്കുഴല്‍ വാദകനും കൂടിയാണ്. ഈ കലാകാരന്റെ പണിപ്പുരയില്‍ ഇപ്പോള്‍ പത്തോളം സൃഷ്ടികള്‍ ഒരുങ്ങിവരുന്നുണ്ട്. പയ്യന്നൂരിലെ സിന്‍ഡിക്കറ്റ് ബാങ്ക് ജീവനക്കാരന്‍ വിജയന്‍ കുട്ടമത്ത് -രാജി ദമ്പതികളുടെ മകനാണ്. സഹോദരി വൈഷ്ണവി.
No comments