വീടിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തർക്കം; മകന്റെ മര്‍ദ്ദനമേറ്റ പിതാവ് മരിച്ചു
മലപ്പുറം: വീടിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി മകന്റെ മർദ്ദനമേറ്റ് പിതാവ് മരിച്ചു. മലപ്പുറം വെളിയങ്കോട് ബദര്‍ പള്ളി സ്വദേശി ഹംസു(62) ആണ് മരിച്ചത്. സംഭവത്തിൽ മകന്‍ ആബിദിനെയും കുടുംബത്തെയും പൊലീസ് അറസ്റ്റ് ചെയ്തു. ആബിദിനെ കൂടാതെ ഹംസുവിന്റെ ഭാര്യ, മകന്റെ ഭാര്യ, മകള്‍ എന്നിവരും അറസ്റ്റിലായിട്ടുണ്ട്.
വര്‍ഷങ്ങളായി ഹംസുവും കുടുംബവും തമ്മില്‍ വേര്‍പിരിഞ്ഞായിരുന്നു താമസം. ഇതിനിടെ മകനുമായി ഉണ്ടായ വാക്കുതര്‍ക്കമാണ് ഹംസുവിന്റെ മരണത്തില്‍ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു.
രണ്ട് ആൺമക്കളും ഒരു മകളുമാണ് ഹംസുവിനുള്ളത്. മക്കള്‍ സംരക്ഷിക്കുന്നില്ലെന്നു കാണിച്ചും ജീവന് ഭീഷണി ഉണ്ടെന്നും പറഞ്ഞ് ഇയാള്‍ പെരുമ്പടപ്പ് പൊലീസില്‍ നേരത്തെ പരാതി നല്‍കിയിരുന്നു
അരമണിക്കൂര്‍ നീണ്ട സംഘര്‍ഷത്തില്‍ ഹംസുവിന് സാരമായി പരുക്കേല്‍ക്കുകയും മരണത്തില്‍ കലാശിക്കുകയുമായിരുന്നു. ഹംസുവിന്റെ കൊലപ്പെടുത്തിയ വിവരം പൊലീസിനെ അറിയിച്ചതും മകനായ ആബിദാണ്. ആബിദ് ഉൾപ്പെടെയുള്ളവരെ പിന്നീട് പെരുമ്പടപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു.പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമെ കേസില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.

No comments