"അരിഞ്ഞ് മാറ്റിയവർ അഭിനന്ദിക്കാൻ മത്സരിക്കുന്നു" രഞ്ജിത് ആർ പാണത്തൂരിന് വീടും ജോലിയും നൽകാത്തവർ ഇപ്പോൾ അഭിനന്ദിക്കാനെത്തുന്നതിനെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ച് യൂത്ത് കോൺഗ്രസ് നേതാവ് നോയൽ
രാജപുരം: ഐ.ഐ.എം റാഞ്ചിയിൽ അസിസ്റ്റൻറ് പ്രൊഫസറായി നിയമിതനായ രഞ്ജിത് ആർ പാണത്തൂരിന് എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ നിന്നോ സംസ്ഥാനത്തു നിന്നോ ഇതുവരെ നീതി ലഭിച്ചില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും രാജപുരം സ്വദേശിയുമായ നോയൽ ടോമിൻ ജോസഫ് തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശനം ഉന്നയിച്ചു. ഇത്ര കാലമായിട്ടും രഞ്ജിത്തിന് ഒരു വീടോ ജോലിയോ നൽകാത്തവർ ഇപ്പോൾ അഭിനന്ദിക്കാനെത്തുന്നതിനെയാണ് നോയൽ പരിഹാസ്യ രൂപേണ വിമർശിക്കുന്നത്.
നോയൽ ടോമിൻ ജോസഫിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം👇
#അരിഞ്ഞുമാറ്റിയവർ
#അഭിനന്ദിക്കാൻ_മത്സരിക്കുന്നു.
NTJ
പ്രിയപ്പെട്ട നാട്ടുകാരനും
രാജപുരം St. Pius X കോളേജിൽ എന്റെ ജൂനിയർ വിദ്യാർത്ഥിയുമായ
ശ്രീ Ranjith R Panathur IIM റാഞ്ചിയിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി നിയമിതനാകുന്നു. പ്രിയപ്പെട്ടവന്
അഭിവാദ്യങ്ങൾ. ✊️✊️✊️
IIT മദ്രാസിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ പ്രിയപ്പെട്ടവൻ Phd
കരസ്ഥക്കിയപ്പോൾ അവന്റെ വീട്ടിലെത്തി അവനെ അഭിനന്ദിച്ചിരുന്നു.
വല്ലാത്ത ഒരു പോരാളിയാണ് രഞ്ജിത്ത് എന്ന അത്ഭുതം അഥവാ മാതൃക. സാമ്പത്തിക സാമൂഹിക ചുറ്റുപാടുകൾ ഏറെ പിന്നോക്കം ആണെങ്കിലും അറിവിന്റെ വഴിയിൽ അവൻ തികഞ്ഞ പോരാളിയായിരുന്നു.
നമ്മുടെ നാട്ടിലെ ധനകാര്യമന്ത്രി മുതൽ ഇടതു പ്രൊഫൈൽകൾ ഒക്കെ അവനെ അഭിനന്ദിക്കാൻ മത്സരിക്കുകയാണ്. ഇടതുപക്ഷം തുടർച്ചയായി ഭരിക്കുന്ന എന്റെ പഞ്ചായത്തിലെ തൊട്ടടുത്ത വാർഡായ 7ൽ താമസിക്കുന്ന പട്ടിക വർഗ്ഗത്തിൽ പെട്ട രഞ്ജിത്തിനും കുടുംബത്തിനും ഒരു വീട് നൽകാൻ കഴിഞ്ഞില്ല എന്നത് ഇടതുപക്ഷത്തിന്റെ വാക്കും പ്രവർത്തിയും രണ്ടാണ് എന്ന് നമ്മളെ ഓർമിപ്പിക്കുന്നതാണ്. കഴിഞ്ഞ ഭരണസമിതിയിൽ രഞ്ജിത്തിന്റെ വാർഡിനെ പ്രതിനിധീകരിച്ചത് സിപിഐഎം പനത്തടി ഏരിയാകമ്മിറ്റി അംഗവും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ആയ വ്യക്തിയാണ് എന്നതാണ് ഏവരും ഓർമ്മിക്കേണ്ടത്.
ഇപ്പോൾ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഞെട്ടിക്കുന്ന വാർത്തയാണ് വരുന്നത്. യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നാല് ഒഴിവുകൾ ഉണ്ടെന്ന് വിജ്ഞാപനം ഉറക്കിയ സർവ്വകലാശാല, ഇന്റർവ്യൂ നടത്തുകയും വളരെ ഭംഗിയായി മൂന്നുപേരെ മാത്രമെടുത്ത് നാലാം റാങ്കുകാരനായ അഥവാ നാലാമതായി ജോലി ലഭിക്കേണ്ട ഈ ചെറുപ്പക്കാരനെ തഴയുകയും ചെയ്തു. സ്വജനപക്ഷപാതം മാത്രം ശീലിച്ചിട്ടുള്ള
ഇടതു സിൻഡിക്കേറ്റിന് നല്ല നമസ്കാരം. ഇതുതന്നെയാണ് ഞങ്ങൾ യൂത്ത് കോൺഗ്രസുകാർ ഉൾപ്പെടെയുള്ള പ്രതിപക്ഷ യുവജന വിദ്യാർഥി സംഘടനകൾ സർവകലാശാലക്ക് നേരെ ഇതിനുമുൻപ് ഉന്നയിച്ച ഗുരുതരമായ ആരോപണം.
നാലാമത്തെ ഒഴിവ് ഇതുവരെ നികത്തിയിട്ടില്ല എന്നാണ് അറിയാൻ കഴിയുന്നത്. പട്ടിക വർഗ്ഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥി എന്ന പരിഗണനപോലും ആവശ്യമില്ലാത്ത, യോഗ്യതയുള്ള ഈ ചെറുപ്പക്കാരനെ വെട്ടി മാറ്റിയിട്ട് അഭിനന്ദിക്കാൻ നിങ്ങൾ കാണിക്കുന്ന ഈ തിടുക്കം എല്ലാവരെയും അമ്പരിപ്പിക്കുന്നതാണ്.
രാജപുരം കോളേജിൽ എസ്.എഫ്.ഐ പാനലിൽ കോളേജ് യൂണിയനിലേക്ക് 2012ൽ മത്സരിച്ച വിദ്യാർഥിയായിരുന്നു രഞ്ജിത്ത്.
ഞങ്ങളുടെ നാട്ടിൽഞങ്ങൾ വോളിബോൾ കളിക്കുമ്പോൾ രഞ്ജിത്തിന്റെ അച്ഛൻ രാമചന്ദ്രൻ ചേട്ടൻ എന്നും ഞങ്ങളുടെ കളികാണാൻ വരുമായിരുന്നു. അങ്ങനെ അദ്ദേഹത്തിനോട് വലിയ അടുപ്പമുണ്ടായിരുന്നുതാനും. അദ്ദേഹം പക്ഷെ കമ്യൂണിസ്റ്റ് ആയിരുന്നില്ല. രഞ്ജിത്ത് വിദ്യാർഥികൾക്കിടയിൽ വലിയ സ്വാധീനമുള്ള വിദ്യാർത്ഥി ആയിരുന്നതിനാൽ കെ.എസ്.യു പരാജയപ്പെടും എന്ന് കരുതി രാമചന്ദ്രേട്ടനോട് മകനെ മത്സരത്തിൽ നിന്ന് പിന്തിരിപ്പിക്കാമോ എന്ന് ചോദിച്ചിരുന്നു. പിറ്റേദിവസം വോളിബോൾ കളി കാണാൻ വന്ന രാമചന്ദ്രൻ ചേട്ടൻ വിഷമത്തോടെ പറഞ്ഞത് എനിക്കിന്നും ഓർമ്മയുണ്ട്. അവൻ ഒരിക്കലും പിൻമാറില്ല അത്രേ.
തെരഞ്ഞെടുപ്പു കഴിഞ്ഞു ഞങ്ങൾ വിജയിച്ചു.
പക്ഷേ വലിയ ഇടതുപക്ഷ ചിന്താഗതിയുള്ള ഈ ചെറുപ്പക്കാരൻ ഇടതുപക്ഷ ഗവൺമെന്റ് കേരളം ഭരിക്കുമ്പോൾ അവഗണിക്കപ്പെട്ടു എന്ന് മാത്രമല്ല, നിഷ്കരുണം ജോലിയിൽ പ്രവേശിക്കുന്നതിൽ നിന്ന് വെട്ടിമാറ്റി എന്ന് പറയുമ്പോൾ . വീണ്ടും ഞങ്ങൾ പറഞ്ഞു വെക്കാൻ ആഗ്രഹിക്കുകയാണ്
ഉറപ്പല്ല LDF
ഉടായിപ്പ് ആണ് LDF.....
നോയൽ ടോമിൻ ജോസഫ്
No comments