Breaking News

നീല, വെള്ള കാര്‍ഡുടമകള്‍ക്ക് ഇനി സ്പെഷ്യല്‍ റേഷനരി ഇല്ല


കണ്ണൂര്‍: കഴിഞ്ഞ സര്‍ക്കാറിന്റെ അവസാന ബജറ്റില്‍ പ്രഖ്യാപിച്ച നീല, വെള്ള കാര്‍ഡുകാര്‍ക്കുള്ള സ്പെഷല്‍ അരി നിര്‍ത്തി.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതാണ് കാരണമെന്നാണ് സൂചന.

സ്പെഷല്‍ അരി വിതരണം ഉത്സവകാലത്തേക്ക് മാത്രമായി പരിമിതപ്പെടുത്തുകയാണെന്നാണു പൊതുവിതരണ വകുപ്പില്‍നിന്ന് ലഭിക്കുന്ന സൂചനകള്‍. എന്നാല്‍, ഇതു സംബന്ധിച്ചും അന്തിമ തീരുമാനമായിട്ടില്ല.

കാര്‍ഡൊന്നിനു പ്രതിമാസം 10 കിലോവീതം അരി 15 രൂപ നിരക്കില്‍ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. ആഗസ്റ്റ് മാസംവരെ ഇതുതുടര്‍ന്നു. സെപ്റ്റംബറില്‍ വിഹിതം 10 കിലോയില്‍നിന്ന് അഞ്ചാക്കി കുറച്ചു. ഇതിനുപിന്നാലെയാണ് ഒക്ടോബറില്‍ പൂര്‍ണമായും നിര്‍ത്തലാക്കിയത്.

കേന്ദ്രം 22 രൂപക്ക് നല്‍കുന്ന അരിയാണ് ഏഴുരൂപ സബ്സിഡിയോടെ സംസ്ഥാനം 50 ലക്ഷം കാര്‍ഡുടമകള്‍ക്ക് നല്‍കിയിരുന്നത്. ഇത് സര്‍ക്കാറിനു വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

No comments